Latest NewsNewsIndia

ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ പോയ 17 കാരിയെ തോക്കിന്മുനയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ബിജ്‌നോർ•അമ്‌റോഹയിൽ തോക്കുചൂണ്ടി പതിനേഴുകാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിൽ ചങ്ങാതിയായിരുന്ന പ്രതിയിലൊരാളെ കാണാൻ പോയപ്പോഴാണ് നാലുപേരും തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.

ഫേസ്ബുക്കിലൂടെ തഹർപൂർ ഗ്രാമത്തിലെ പുഷ്പേന്ദ്ര ചൗഹാന്‍ എന്നയാളെ താന്‍ പരിചയപ്പെട്ടതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. ‘വെള്ളിയാഴ്ച ഗജ്‌റോളയിൽ വച്ച് അദ്ദേഹത്തെ കാണാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാൻ അവിടെ എത്തിയപ്പോൾ അവന്റെ മൂന്ന് സുഹൃത്തുക്കളും ഒപ്പം ചേർന്നു. പിന്നീട് അവർ എന്നെ തട്ടിക്കൊണ്ട് ഒരു കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നാലുപേരും തോക്ക് ചൂണ്ടി എന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി,’- പെൺകുട്ടി പരാതിയിൽ പറയുന്നു.

ശനിയാഴ്ചയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. അറസ്റ്റിലായ പുഷ്പേന്ദ്ര ചൗഹാന്‍, പിടിയിലാകാനുള്ള കവേന്ദ്ര ചൗഹാന്‍, ജയ്‌വീര്‍ ചൗഹാന്‍, അജ്ഞാത പ്രതി എന്നിവർക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ഡി (കൂട്ടബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പോക്സോ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പോലീസിന് മുന്‍പാകെ വായ തുറക്കരുതെന്ന് പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ചില ഉന്നതരും സ്വാധീനമുള്ളവരുമായ വ്യക്തികളുമായി അവർക്ക് ബന്ധമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

പുഷ്പേന്ദ്ര ചൗഹാനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചതായും ഹസൻപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ പി ശർമ പറഞ്ഞു.

‘ബലാത്സംഗ ഇര ഉള്‍പ്പെടെ ഈ കേസിലെ എല്ലാ ആളുകളും മീററ്റ് ആസ്ഥാനമായുള്ള ഒരു മഹാന്തിന്റെ (സന്യാസിയുടെ) അനുയായികളാണ്. പ്രാഥമിക അന്വേഷണത്തിൽ പ്രതികളിലൊരാളായ ജെയ്‌വീർ ചൗഹാന്‍ മഹാന്തിനെതിരെ കുറച്ചുനാൾ മുമ്പ് ലൈംഗികാതിക്രമ കേസ് ഫയൽ ചെയ്തിരുന്നു. ഇക്കാര്യവും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button