KeralaLatest NewsNews

കാസർഗോഡ് അധ്യാപികയുടെ മരണം കൊലപാതകം; വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലിൽ തള്ളി; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

കാസർഗോഡ്: കാസർഗോഡ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് അന്വേഷണ സംഘം. മിയാപദവിൽ ആണ് അധ്യാപിക കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട സ്കൂളിലെ ഡ്രോയിങ് അധ്യാപകനായ വെങ്കിട്ട രമണ കാരന്തരയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു.

സ്കൂളിൽ പോയ രൂപശ്രീയെ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.

ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. തലമുടി പൂർണ്ണമായി കൊഴിഞ്ഞ നിലയിൽ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

ALSO READ: കളിയിക്കാവിള കൊലപാതകം; എഎസ്‌ഐ വില്‍സനെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ധ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button