Latest NewsNewsIndia

എട്ടുവയസുകരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

മധുരൈ•ശിവകാശി സ്വദേശിനിയായ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അസ്സമില്‍ നിന്നുള്ള 25 കാരനായ കുടിയേറ്റ തൊഴിലാളിയെ വിരുദുനഗർ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.

അസ്സമിലെ നൽപാരി ജില്ലയിലെ ബോറാൽകുഷി ഗ്രാമത്തിൽ നിന്നുള്ള ആളാണ് മോജം അലി. ശിവകാശിയില്‍ ഗണ്ണി ബാഗ് സ്റ്റിച്ചിംഗ് യൂണിറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. കോംഗലാപുരം ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി പ്രൈമറി സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായി. മകളെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങൾ മാരനേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പിന്നീട് പരിക്കുകളോടെ പെൺകുട്ടിയുടെ മൃതദേഹം ഒരു മുൾപടർപ്പിൽ കണ്ടെത്തി. തുടര്‍ന്ന് വിരുദുനഗർ ജില്ലാ പോലീസ് സൂപ്രണ്ട് പി പെരുമാളിന്റെ നിർദേശപ്രകാരം കുറ്റവാളിയെ പിടികൂടാൻ അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പ്രതിയെ കണ്ടെത്താന്‍ സിസിടിവി ഫൂട്ടേജുകളും സെൽ ഫോൺ ടവർ ഡംപിംഗ് രീതിയും ഉപയോഗിച്ചു.

സംശയത്തെത്തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് മോജം അലിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും ഇയാൾ സമ്മതിച്ചു. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിൽ അടച്ചു. കുറ്റവാളിയെ വേഗത്തിൽ അറസ്റ്റ് ചെയ്ത പ്രത്യേക ടീമുകളെ മധുര റേഞ്ച് ഡി.ഐ.ജി ആനി വിജയയും സൗത്ത് സോൺ ഐ.ജി കെ പി ഷൺമുഖ രാജേശ്വരനും അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button