ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കേരളത്തിന് ഇനി പുണെ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടതില്ല. സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കാൻ അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നു ലഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. കേരളത്തിലേക്ക് കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തിയ സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനയുടെ ഫലമറിയാന്‍ പുണെയെ ആശ്രയിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും കേന്ദ്ര അനുമതി ഇല്ലാത്തതിനാലാണ് പുണെയിലേക്ക് തന്നെ സാംപിളുകള്‍ അയച്ചിരുന്നത്.
Read also: കൊറോണയ്‌ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകൾ കൂടി അറസ്റ്റിൽ
ആലപ്പുഴയിൽ 124 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ച ഒരാൾ ഉൾപ്പെടെ നാലു പേർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
Post Your Comments