Latest NewsNewsIndia

ഡല്‍ഹി ജനത ആര്‍ക്കൊപ്പം? എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി•ഡല്‍ഹി നിയമസഭാ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് പുറത്ത് വന്ന എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും.

ആം ആദ്മി പാര്‍ട്ടിക്ക് 44 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ടൈംസ് നൗവും ഇന്ത്യാ ടി.വിയും പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 26 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും സര്‍വേ പറയുന്നു.

വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍

എ.ബി.പി ന്യൂസ് – സി വോട്ടര്‍

എ.എ.പി : 49-63 | ബി.ജെ.പി : 5-19 | കോണ്‍ഗ്രസ് +: 4

റിപ്പബ്ലിക്

എ.എ.പി : 48-61 |ബി.ജെ.പി : 9-21 | കോണ്‍ഗ്രസ് +: 0-1

ന്യൂസ് എക്സ്

എ.എ.പി : 53-57 |ബി.ജെ.പി : 11-17 | കോണ്‍ഗ്രസ് +: 0-2

ഇന്ത്യാ ന്യൂസ്

എ.എ.പി : 55 |ബി.ജെ.പി : 14 | കോണ്‍ഗ്രസ് +: 1

സുദര്‍ശന്‍ ന്യൂസ്

എ.എ.പി : 40-45 |ബി.ജെ.പി : 24-28 | കോണ്‍ഗ്രസ് +: 2-3

ജന്‍ കി ബാത്ത്

എ.എ.പി : 49-61 | ബി.ജെ.പി : 9-21 | കോണ്‍ഗ്രസ് +: 0-1

ടി.വി 9 ഭാരത് വര്‍ഷ്

എ.എ.പി : 54 | ബി.ജെ.പി : 15 | കോണ്‍ഗ്രസ് +: 1

എക്സിറ്റ് പോളുകൾ ശരിയാണെന്ന് തെളിഞ്ഞാൽ, 2015 ല്‍ നിന്ന് കെജ്‌രിവാളിന്റെ പാർട്ടിക്ക് 16 സീറ്റുകൾ നഷ്ടപ്പെടും.

പൗരത്വ നിയമത്തിനെതിരായ ഷഹീൻ ബാഗ് പ്രതിഷേധം “ദേശവിരുദ്ധമാണ്” എന്നും രാജ്യദ്രോഹികളുടെ പിന്തുണയോടെയാണ് എന്നൊക്കെയുള്ള തീവ്രമായ പ്രചാരണത്തോടെയുള്ള അവസാന നിമിഷത്തെ കുതിപ്പില്‍ നിന്ന് ബിജെപി നേട്ടമുണ്ടാക്കിയിരിക്കാം

ഇന്ത്യയുടെ മതേതര ഭരണഘടന ലംഘിക്കുന്നുവെന്നും മുസ്‌ലിംകളോട് വിവേചനം കാണിക്കുകയും വെന്നും ആരോപിച്ച് വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടുമാസം മുമ്പ് വൻ പ്രതിഷേധം ഉയർന്നതിന് ശേഷം ഡല്‍ഹിയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 54.3 ശതമാനം വോട്ടും ബിജെപി 32 ശതമാനവും കോൺഗ്രസിന് 9.6 ശതമാനവും നേടി.

 

shortlink

Post Your Comments


Back to top button