Latest NewsNewsIndia

രാത്രി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീടെത്തിക്കാന്‍ സഹായം തേടിയ സുഹൃത്ത് തന്നെ കെണിയൊരുക്കി: 21 കാരി കൂട്ടബലാത്സംഗത്തിനിരയായി : പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ഹൈദരാബാദ്• തെലങ്കാനയില്‍ മഹാബൂബാദ് ജില്ലയിലെ അമാംഗൽ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി 21 വയസുകാരിയെ ആറ് പ്രായപൂർത്തിയാകാത്തവർ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.

ഹൈദരാബാദിലെ ഒരു കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി ഭദ്രദ്രി-കോതഗുഡെമിലെ സത്യനാരായണപുരം സ്വദേശിനിയാണെന്ന് അമംഗൽ ഇൻസ്പെക്ടർ വെങ്കട്ടരത്നം പറഞ്ഞു.

വെള്ളിയാഴ്ച ഹൈദരാബാദിൽ നിന്ന് മഹാബൂബാദിലേക്ക് ട്രെയിനിൽ കയറിയ യുവതി ജന്മനാട്ടിലേക്കുള്ള യാത്രയിലായിരുന്നു. രാത്രി വൈകി മഹാബൂബാബാദിലെത്തിയപ്പോൾ, സ്റ്റേഷനില്‍ വന്ന് കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുമോ എന്നറിയാന്‍ യുവതി മാതാപിതാക്കളെ വിളിച്ചു. എന്നാല്‍ അവര്‍ക്കെ എത്തിച്ചേരാനായില്ല.

തുടര്‍ന്ന് മഹാബൂബാബാദ് പട്ടണത്തിലെ ബലറാം തണ്ടയിൽ താമസിക്കുന്ന ചന്തു എന്ന സുഹൃത്തിന്റെ സഹായം തേടി. തന്നെ സ്റ്റേഷനില്‍ നിന്ന് സത്യനാരായണപുരത്തെ വീട്ടിൽ എത്തിക്കാമോയെന്ന് സുഹൃത്തിനോട്‌ ചോദിച്ചു.

ചന്തു പെണ്‍കുട്ടിയെ റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ട് പോയിരുന്നു, പക്ഷെ അവളുടെ വീട്ടില്‍ എത്തിക്കുന്നതിന് പകരം അയാൾ അവളെ മഹാബൂബാബാദിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള അമാംഗലിലെ ഒരു സുഹൃത്തിന്റെ സ്ഥലത്തേക്ക് കൊണ്ടുപോയി.

ചന്തു തന്റെ സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ ഒരു മാന്തോപ്പിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് വെങ്കട്ടരത്നം പറഞ്ഞു.

അതേ കോളനിയിൽ താമസിക്കുന്ന തന്റെ മറ്റ് സുഹൃത്തുക്കളെയും ചന്തു വിളിച്ചു. അവരും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച അമാംഗൽ ഗ്രാമ സർപഞ്ച് ഹരിലാൽ നായിക് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ ഒടുവില്‍ പോലീസ് പിടികൂടി.

‘പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്, ഞങ്ങൾ അവിടെ എത്തിയയുടനെ അവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ”- അമാംഗൽ ഇൻസ്പെക്ടർ വെങ്കട്ടരത്നം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button