Latest NewsIndia

ഡല്‍ഹിയില്‍ പലയിടത്തും ആം ആദ്മി ജയിച്ചത് ആയിരത്തിൽ താഴെ വോട്ടിന് ; ഭൂപീന്ദര്‍ ജയിച്ചത്‌ 753 വോട്ടിന്‌

എ.എ.പിയുടെ ഭൂപീന്ദര്‍ സിങ്‌ ജൂണ്‍ ജയിച്ചത്‌ കേവലം 753 വോട്ടിന്റെ ഭൂരിപക്ഷത്തില്‍.

ന്യൂഡല്‍ഹി: ആം ആദ്‌മിക്കു മിന്നും വിജയം നല്‍കിയ ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ പലയിടത്തും ജനവിധി ഇഞ്ചോടിഞ്ചായി. ബി.ജെ.പിയുടെ ലക്ഷ്‌മിനഗര്‍ സ്‌ഥാനാര്‍ഥി അഭയ്‌ വര്‍മ എ.എ.പിയുടെ നിതിന്‍ ത്യാഗിയെ തോല്‍പ്പിച്ചത്‌ 880 വോട്ടുകള്‍ക്കാണ്‌. ആദര്‍ശ്‌നഗറില്‍ എ.എ.പിയുടെ പവന്‍ ശര്‍മ ബി.ജെ.പിയുടെ രാജ്‌കുമാര്‍ ഭാട്യയെ പരാജയപ്പെടുത്തിയത്‌ 1589 വോട്ടിന്‌. എ.എ.പിയുടെ ഭൂപീന്ദര്‍ സിങ്‌ ജൂണ്‍ ജയിച്ചത്‌ കേവലം 753 വോട്ടിന്റെ ഭൂരിപക്ഷത്തില്‍.

ദേവ്‌ബന്ദിലെ ദാറുല്‍ ഉലൂം ഇസ്ലാം മതപാഠശാല ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ബിജ്‌വാസനില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി സാത്ത്‌ പ്രകാശ്‌ റാണയാണ്‌ ഭൂപീന്ദറിനു കടുത്ത വെല്ലുവിളി ഉയര്‍ത്തിയത്‌.ഭൂപീന്ദര്‍ സിങ്‌ ജൂണ്‍ 57,271 (45.83%) വോട്ടു നേടിയപ്പോള്‍ റാണ 56,518 (45.22%) വോട്ടുകളാണ്‌ നേടിയത്‌. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം എ.എ.പിയുടെ സഞ്‌ജീവ്‌ ഝായ്‌ക്കാണ്‌. 88,000 വോട്ടിന്റെ ഭൂരിപക്ഷം. സഞ്‌ജീവിന്‌ 1,39,598 വോട്ട്‌ കിട്ടിയപ്പോള്‍ ജെ.ഡി.യു. സ്‌ഥാനാര്‍ഥി ഷൈലേന്ദ്രകുമാറിനു ലഭിച്ചത്‌ 51,440 വോട്ടുകള്‍ മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button