KeralaLatest NewsNews

മേലില്‍ ഫ്രീക്കനായി കോടതിയില്‍ വരരുത് ; മുടി നീട്ടിവളര്‍ത്തിയ പ്രതിയുടെ മുടിവെട്ടിച്ച് കോടതി

തിരുവനന്തപുരം: ഫ്രീക്കന്‍ പ്രതിയുടെ മുടി വെട്ടിച്ച് കോടതി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജോസ് എന്‍ സിറിളാണ് പ്രതിയോട് മുടി വെട്ടിയിട്ടു വരാന്‍ പറഞ്ഞത്. മേലില്‍ ഫ്രീക്കനായി കോടതിയില്‍ വരരുതെന്നും കോടതി പറഞ്ഞു.

രാവിലെ 11.30 മണിയോടെ തുറന്ന കോടതിയില്‍ ഓരോരോ കേസായി വിളിക്കവേയാണ് സംഭവം. ഇതിനിടെയാണ് കൊലക്കേസ് പ്രതിയായ കുമാറിന്റെ കേസ് വിളിച്ചത്. കൂട്ടില്‍ കയറി നിന്ന കുമാറിന് തലയേക്കാള്‍ നീളത്തിലുണ്ട് മുടി.രൂപം കണ്ട് അന്തം വിട്ട കോടതി പ്രതിക്കൂട്ടില്‍ നിന്നും പ്രതിയെ ഡയസിനരികിലേക്ക് വിളിച്ചു വരുത്തുകയും എന്താണ് ജോലിയെന്ന് ചോദിക്കുകയും ചെയ്തു. മേസ്തിരിപ്പണിയാണെന്ന് പ്രതി മറുപടിയും പറഞ്ഞു. പിന്നീട് ജഡ്ജിയുടെ ചോദ്യം എന്താടോയിത്? ഒരു നാലു കിലോ സിമന്റെങ്കിലും തന്റെ തലയില്‍ കൊള്ളണ്ടേ? എന്നായിരുന്നു. കേസ് പരിഗണിക്കുന്നത് തല്‍ക്കാലം മാറ്റി വയ്ക്കുകയാണെന്നും ഉടനേ ഇറങ്ങിപ്പോയി പോയി തലമുടി വെട്ടി വരാനും കോടതിയെ പറ്റിക്കരുതെന്നു കേസ് വീണ്ടും വിളിക്കും. അപ്പോഴേക്ക് മുടി വെട്ടിയിട്ട് വേണം കൂട്ടില്‍ കയറി നില്‍ക്കാനെന്നും കോടതി പറഞ്ഞു.

തലമുടി വെട്ടാന്‍ മടിച്ച പ്രതി കോടതിക്ക് മനം മാറ്റമുണ്ടാകുമെന്ന് കരുതി കോടതി വളപ്പില്‍ അര മണിക്കൂറോളം കറങ്ങി നടന്നെങ്കിലും കോടതിയില്‍ നിന്ന് കനിവുണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രതി തലമുടി വെട്ടിയ ശേഷം കോടതിയില്‍ വന്നു. മേലില്‍ ഫ്രീക്കനായി കോടതിയില്‍ വരരുതെന്ന താക്കീത് നല്‍കിയ ശേഷം കോടതി കേസ് വിളിച്ച് പ്രതിയെ കൂട്ടില്‍ കയറ്റി നിര്‍ത്തുകയും കേസ് കേള്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button