KeralaLatest NewsNews

അന്ന് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചവർ, അവിനാശി അപകടത്തിൽ മരിച്ച കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും കുറിച്ചുള്ള ഒരു പഴയ ഓർമ കുറിപ്പ്

തിരുപ്പൂർ അവിനാശിയിൽ നടന്ന അപകടത്തിന്‍റെ ദാരുണ വാർത്താണ് ഇന്ന് പുലർച്ചെ പുറത്ത് വന്നത്. കെഎസ്ആർടിസി ബസും കണ്ടെയ്നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേരാണ് മരിച്ചത്. അപകടത്തിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവറും കണ്ടക്ടറും മരിച്ചു.

ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവരെ കുറിച്ച് ഒരു വർഷം മുമ്പ് കെഎസ്ആർടിസി എറണാകുളം എന്ന പേജിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. യാത്രക്കിടയില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം നിൽക്കുകയും ചെയ്ത മനുഷ്യ സ്നേഹികളായിരുന്നു ഇരുവരും.

അന്ന് സംഭവിച്ചത് എന്തെന്ന് വായിക്കാം.

ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക് KSRTC ബസ് തിരികെ ഓടി. ഈ മാസം മൂന്നാം തീയതി (03/06/2018 )ആണ് ഡോക്ടര്‍ കവിത വാര്യര്‍ എറണാകുളം ബാഗ്ലൂര്‍ വോള്‍വോയില്‍ ത്രിശൂര്‍ നിന്നും ബംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത് . വഴിക്കു വെച്ച് ഇവർക്ക് ഫിക്സ് വരികയും ബസ് ജീവനക്കാരൻ സഹായിക്കുകയും ചെയ്തതാണ് സംഭവം. കെ എസ് ആർ ടി സി ജീവനക്കാരുടെ നന്മകളാണ് നാം ഇപ്പോൾ കുറച്ചുനാളായി വാർത്തകളിൽ കാണുന്നു. അതിലുമേറെയായി ഒരു ജീവൻ രക്ഷിക്കുവാൻ മുൻകൈ എടുത്ത ജീവനക്കാരുടെ വിശേഷങ്ങളാണ് ഇനി പറയുവാൻ  പോകുന്നത്.

ബസിലെ ജീവനക്കാരന്‍ ആയ Baiju Valakathil പറയുന്നതിങ്ങനെ – ” ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടൊ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു യാത്രക്കാരിക്ക് ഫിക്സ് ആണത്രെ.

ഞാന്‍ താക്കോല്‍ നല്‍കി കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര്‍ വന്നിട്ട് പറഞ്ഞു “ഛേട്ടാ ഒരു ശമനവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവണ്ടി വരും.” ബാക്കി യാത്രക്കാരും ഒന്നായ് പറഞ്ഞു അതെ അതാണ് വേണ്ടത്.

അപ്പോഴേക്കും ഞങ്ങള്‍ ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹെെവേക്ക് തൊട്ടടുത്തുള്ള ജനനി ഹോസ്പിറ്റലിലേക്ക് വിട്ടു. യുവതിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ശേഷം ബാഗ്ലൂര്‍ എെ സി യെ ഇന്‍ഫോം ചെയ്തു. വേണ്ടകാര്യങ്ങള്‍ ചെയ്ത ശേഷം എത്തിയാല്‍ മതി എന്നു നിര്‍ദ്ധേശം ലഭിച്ചു. ത്രിശൂര്‍ ഡിപ്പോയിലെ ബെന്നി സാറിനേ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു. “സാര്‍ ഇവിടെ അഡ്മിറ്റ് ചെയ്യണെൽ  അഡ്മിഷന്‍ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം.” “അതൊന്നും ഇപ്പോള്‍ നോക്കണ്ടാ, ക്യാഷ് കെട്ടി വയ്ക്ക്. ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്‍റെ കാര്യം അല്ലെ ..!” എന്ന് ബെന്നി സാർ പറഞ്ഞു .

ഡോക്ടര്‍ കൂടിയായ യാത്രക്കാരിയ്ക്ക്  വളരെ സീരിയസ് ആയ നിലയില്‍ ആയതിനാല്‍ ഒരാള്‍ ഇവിടെ നില്‍ക്കണം എന്നാലെ ട്രീറ്റ്മെന്‍റ് നടപടികളും ആയി മുന്നോട്ട് പോകുവാൻ പറ്റുകയുള്ളൂ എന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഹോസ്പ്പിറ്റലിന് റിസ്ക്ക് ഏറ്റെടുക്കാന്‍ പറ്റില്ലത്രെ. ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബെെജു പറഞ്ഞു “ഇവരുടെ (കവിത) ആരെങ്കിലും എത്തും വരെ ഞാന്‍ നില്‍ക്കാം.” കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അന്വഷിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാഗ്ലൂര്‍ പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്‍ക്കു മറ്റൊരാള്‍ യാത്രക്കാരും ആയി യാത്ര തുടരു എന്ന നിര്‍ദേശം ലഭിച്ചു..!

shortlink

Related Articles

Post Your Comments

Related Articles


Back to top button