KeralaLatest NewsNews

സൗദിയിൽ ദുരിത ജീവിതം നയിച്ച യുവാവിന് നോർക്കയുടെ സഹായ ഹസ്തം, രണ്ടു മാസം നീണ്ട ആട് ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി

തിരുവനന്തപുരം: സ്പോണ്‍സറുടെ ചതിയില്‍ പെട്ട് സൗദി അറേബ്യയില്‍ കുടുങ്ങിയതായിരുന്നു നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറില്‍ വി.അദ്വൈത്. രണ്ട് മാസം ഭക്ഷണമോ ശുദ്ധ ജലമോ ഇല്ലാത്ത അവസ്ഥ. സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവര്‍ വീസയില്‍ 2 മാസം മുന്‍പാണ് അദ്വൈത് കുവൈത്തിലെത്തിയത്. സ്പോണ്‍സറുടെ വാഹനങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു ജോലി.

കുറച്ചു ദിവസത്തിനു ശേഷം അദ്വൈതിനെ സ്പോണ്‍സര്‍ റിയാദിലേക്കു മാറ്റി. അറബിയുടെ സഹായിയാണു സൗദിയിലേക്കു കടത്തിയത്. ഫാമില്‍ ഒട്ടകത്തെയും ആടുകളെയും മെയ്‌ക്കാന്‍ ഏല്‍പിച്ച ശേഷം സ്‌പോണ്‍സര്‍ സ്ഥലംവിട്ടു. അപ്പോഴും താന്‍ ചതിക്കപ്പെടുകയായിരുന്നെന്ന് ഈ യുവാവിന് മനസ്സിലായിരുന്നില്ല.

കുടിവെള്ളമോ നല്ല ഭക്ഷണമോ ഇല്ലാതെ ഒരു മാസത്തോളം അദ്വൈതിനു കഴിയേണ്ടി വന്നു. ഒട്ടകത്തിനു നല്‍കുന്ന വെള്ളവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവുമായിരുന്നു ആശ്വാസം. ഇടയ്ക്കു മറ്റാരുടെയോ ഫോണില്‍ രക്ഷിതാക്കളെ ബന്ധപ്പെടാന്‍ കഴിഞ്ഞു. തുടര്‍ന്ന് മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്വൈതിന്റെ പിതാവ് വേണുകുമാര്‍ നോര്‍ക്കയെ സമീപിച്ചു.

എന്നാല്‍, അദ്വൈത് കുടുങ്ങിയ സ്ഥലം എവിടെയാണെന്ന് അറിയില്ലായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം അദ്വൈത് വീണ്ടും സഹായം തേടി വിളിച്ചപ്പോള്‍ ലൊക്കേഷന്‍ മാപ്പ് നോര്‍ക്കയിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഈ മാപ്പിന്റെ അടിസ്ഥാനത്തില്‍ നോര്‍ക്ക റൂട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കെ. ഹരികൃഷ്ണന്‍ നമ്ബൂതിരി അവിടിത്തെ സന്നദ്ധപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു.

തുടര്‍ന്നാണു ദമാമില്‍ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള മരുഭൂമിയില്‍ അവശനിലയില്‍ അദ്വൈതിനെ കണ്ടെത്തിയത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നിയമനടപടി പൂര്‍ത്തിയാക്കി നോര്‍ക്ക തന്നെ വിമാന ടിക്കറ്റെടുത്തു നല്‍കിയാണ് ഇന്നലെ അദ്വൈതിനെ നാട്ടിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button