KeralaLatest NewsNews

അരൂജ സ്‌കൂൾ കേസ് : സി.ബി.എസ്.ഇക്കെതിരെ രൂക്ഷ വിമർശനവുമായി ഹെെക്കോടതി

കൊച്ചി : അംഗീകാരമില്ലാത്തതിനാല്‍ തോപ്പുംപടി അരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട കേസിൽ സി.ബി.എസ്.ഇയെ രൂക്ഷമായി വിമർശിച്ച് കേരളം ഹൈക്കോടതി. സി.ബി.എസ്.ഇ എന്തെടുക്കുകയായിരുന്നെന്നും കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി വിമർശിച്ചു.

സി.ബി.എസ്.ഇയുടെ മൗനം ലാഭക്കൊതിയന്മാര്‍ മുതലാക്കുന്നു. തോന്നിയ പോലെ നാടു മുഴുവന്‍ സ്‌കൂളുകള്‍ അനുവദിക്കും, പിന്നീട ഒരു അന്വേഷണവും നടത്തുന്നില്ലെന്നു പറഞ്ഞ കോടതി, കുട്ടികളെ ചൂഷണം ചെയ്യാന്‍ ഇത്തരം സ്‌കൂളുകളെ നിങ്ങള്‍ അനുവദിക്കുകയാണോയെന്നും ചോദിച്ചു. ഇനിയും സി.ബി.എസ്.ഇ ഒളിച്ചു കളിക്കാന്‍ നോക്കിയാല്‍ വെറുതേ വിടില്ല. വിദ്യാര്‍ഥികളുടെ ഭാവിവെച്ച്‌ കളിക്കേണ്ട, പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ബോര്‍ഡിന് നല്‍കുന്ന അവസാന താക്കീതാണിതെന്നും കോടതി മുന്നറിയിപ്പ് നൽകി. അതോടൊപ്പം തന്നെ പ്രശ്‌നപരിഹാരത്തിനായി വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Also read : ഡൽഹി കലാപം: അങ്കിത് ശർമയ്ക്ക് ഒപ്പം മറ്റു രണ്ടുപേരെയും കലാപകാരികൾ താഹിർ ഹുസൈൻ തങ്ങിയിരുന്ന വീട്ടിലേക്ക് കൊണ്ടുപോയെന്ന് ജനക്കൂട്ടം; സ്വയം പ്രതിരോധിച്ച താൻ ആൾക്കൂട്ട അക്രമത്തിന് ഇരയാണെന്ന് ആം ആദ്മി കോർപ്പറേറ്ററായ താഹിർ ഹുസൈൻ

സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തത്. സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത വിവരം സ്കൂള്‍ അധികൃതർ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിക്കാതിരുന്നതാണ് പ്രശ്നത്തിനു കാരണം. കഴിഞ്ഞ ദിവസം സ്‌കൂൾ മാനേജരെ അറസ്റ്റ് ചെയ്തിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ മാനേജർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ആദ്യ പരീക്ഷയെഴുതാൻ സ്‌കൂളിൽ എത്തിയപ്പോഴാണ് പരീക്ഷയെഴുതാൻ സാധിക്കില്ലെന്ന കാര്യം വിദ്യാർത്ഥികൾ അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button