KeralaLatest NewsNews

ചിക്കൻ കറി വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി

തിരൂരങ്ങാടി: ചിക്കൻ കറി വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്നിയൂര്‍ പാറക്കടവിലെ ചാനിയത്ത് ക്വര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച രാത്രി 12.15നാണ് സംഭവം നടന്നത്.

ഒഡീഷ സ്വദേശിയായ ലക്ഷ്മണ്‍ മാജി എന്ന 45കാരനെയാണ് ചത്തീസ്ഗഡ് സ്വദേശിയായ 60കാരന്‍ ബുട്ടി ബാഗല്‍ മഴുകൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. മരണപ്പെട്ട ലക്ഷ്മണ്‍ മാജി ഒഡീഷയിലെ നപുരംപൂര്‍ ജില്ലയിലെ ബാസൂലി സ്വദേശിയാണ്.

കൊല്ലപ്പെട്ട മാജിയും ബുട്ടിയും വിറകുവെട്ട് തൊഴിലാളികളാണ്. ഇവരെക്കൂടാതെ ആറുപേര്‍ ഈ ക്വര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്. ചിക്കൻ പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും അഞ്ച് മാസം മുന്‍പ് തര്‍ക്കം നടന്നിരുന്നു. കോഴിയിറച്ചി കഴിക്കാത്ത മാജി മുന്‍പ് ബൂട്ടി കൊണ്ടുവന്ന കോഴിയിറച്ചി വലിച്ചെറിഞ്ഞിരുന്നു. ഇന്നലെയും കോഴിയുമായി ബൂട്ടി വരുകയും പാചകം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൊലീസ് വ്യക്തമാക്കി.

ALSO READ: ദേവനന്ദയുടെ മരണം: ‘ഒഴുകി വന്നതാണ്, വള്ളിയില്‍ ഉടക്കിയതുകൊണ്ട് ഇവിടെ നിന്നതാണ്’;- മൃതദേഹം കണ്ടെത്തിയ മുങ്ങല്‍ വിദഗ്ധന്‍

ബൂട്ടി മഴുവെടുത്ത് രാത്രി ഉറങ്ങുന്നതിനിടെ മാജിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാത്രി രണ്ട് മണിയോടെയാണ് പൊലീസ് വിവരം അറിയുന്നത്. ബൂട്ടിയെ മമ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. മാജിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം നാട്ടിലേക്ക് അയക്കും. പ്രതിയെ കോടതിയില്‍ ഹാജറാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button