Latest NewsNewsIndiaInternational

അമേരിക്ക – അഫ്ഗാന്‍ സമാധാന കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുക്കാൻ തയ്യാറായി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്ക – അഫ്ഗാന്‍ സമാധാന കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുക്കാൻ തയ്യാറായി ഇന്ത്യ. ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് ഈ ചരിത്രസംഭവത്തിന് വേദിയാകുന്നത്. ഇത് ആദ്യമായാണ് ഇന്ത്യ താലിബാനുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി.കുമാരന്‍ ചടങ്ങില്‍ പങ്കെടുക്കും. ഖത്തറാണ് ഇന്ത്യയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.

ഭീകരവാദ സംഘടനയായ താലിബാനുമായി ചര്‍ച്ച നടത്തുന്നത് രാജ്യത്തിന്‍റെ നയത്തിന് വിരുദ്ധമാണെന്ന് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സമാധാന-അനുരഞ്ജന പ്രക്രിയയില്‍ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണ്. എന്നിരുന്നാലും, യുഎസ്-താലിബാന്‍ കരാര്‍ സംബന്ധിച്ച്‌ ഇന്ത്യയ്ക്ക് ആശങ്കയില്ലാതില്ല.

അതേസമയം, അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍‌ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. സമാധാന കരാറിനെക്കുറിച്ച്‌ മോദിയുമായി സംസാരിച്ചതായും കരാറില്‍ എല്ലാവരും സന്തുഷ്ടരാണെന്നും ട്രംപ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. താലിബാനുമായുള്ള കരാര്‍ സംഭവിക്കുന്നത് കാണാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് താന്‍ കരുതുന്നു. എല്ലാവരും അതില്‍ സന്തുഷ്ടരാണ്-ട്രംപ് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല കാബൂളിലെത്തി അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം അഫ്ഗാന്‍‌ പ്രസിഡന്‍റിന് കൈമാറുകയും ചെയ്തു. സമാധാനവും സുസ്ഥിരതയും കൈവരിക്കാനുള്ള അഫ്ഗാന്‍റെ ശ്രമങ്ങള്‍ക്കുള്ള ഇന്ത്യയുടെ പിന്തുണ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാന്‍ യുഎസും താലിബാനും തമ്മില്‍ ഒരുവര്‍ഷമായി നടന്നുവരുന്ന സമാധാന ചര്‍ച്ചകള്‍ ഒടുവിലാണ് കരാര്‍ സംഭവിക്കുന്നത്. കാരാര്‍ വ്യവസ്ഥകള്‍ പുറത്തായിട്ടില്ലെങ്കിലും അഫ്ഗാനിലെ 13,000 യുഎസ് സൈനികരുടെ പിന്‍മാറ്റമാകും പ്രധാന വ്യവസ്ഥയെന്നു കരുതുന്നു.

അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയുമായി ചര്‍ച്ച ആരംഭിക്കാമെന്ന താലിബാന്‍റെ ഉറപ്പു പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിയ ശേഷമേ കൂടുതല്‍ സേനയുടെ പിന്‍മാറ്റം ഉണ്ടാകൂ. ഏതാനും മാസത്തിനുള്ളില്‍ 8600 സൈനികരെ പിന്‍വലിച്ചേക്കും. 2016 ല്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയശേഷം നിയോഗിച്ചവരാണ് ഇവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button