KeralaLatest NewsNews

യുവതി ജീവനൊടുക്കിയ സംഭവം, സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം തുള്ളിപറഞ്ഞതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന : യുവതിയുടെ അമ്മാവന്റെ മകനെതിരെ കൂടുതല്‍ തെളിവുകള്‍

തൃശൂര്‍ : യുവതിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം തുള്ളിപറഞ്ഞതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന . യുവതിയുടെ അമ്മാവന്റെ മകനെതിരെ കൂടുതല്‍ തെളിവുകളും സാക്ഷി മൊഴികളും. കള്ളുഷാപ്പ് തൊഴിലാളിയായ ഇയാള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി വീട്ടമ്മയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയതായി സാക്ഷി മൊഴികള്‍ വ്യക്തമാക്കുന്നു. വീട്ടമ്മ ഇയാളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരുന്നതാണ് അപവാദ പ്രചാരണങ്ങള്‍ക്ക് കാരണം.

Read Also : രണ്ട് മക്കളുള്ള വീട്ടമ്മ ജീവിതം അവസാനിപ്പിച്ചതിനു പിന്നില്‍ ക്ഷേത്രത്തിലെ കോമരം : സ്വഭാവദൂഷ്യമുള്ളതിനാല്‍ ദേവിയോട് പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ടു : ക്ഷേത്രത്തിലെ യുവകോമരത്തിനെതിരെ കലിതുള്ളി ജനങ്ങളും

സംഭവ ദിവസം കല്‍പന സമയത്ത് കോമരമായ ശ്രീകാന്ത് ഇയാളെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇത് ശ്രീകാന്തും ഇയാളും തമ്മിലുള്ള ഗൂഢാലോചനയാണ് സൂചിപ്പിക്കുന്നതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനിടെ കോമരം സ്വഭാവ ദൂഷ്യമാരോപിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വീട്ടമ്മയ്‌ക്കെതിരെ അമ്മവന്റെ മകന്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി നിരന്തരം അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണെന്നാണ് ആരോപണം. മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിച്ച് ബന്ധുക്കളോടും നാട്ടുകാരോടും നേരിട്ട് അപവാദങ്ങള്‍ പ്രചരിപ്പിച്ചു.

ഒന്നും നടക്കാതെ വന്നപ്പോള്‍ കൂട്ടുകാരെ ഉപയോഗിച്ച് കൃത്രിമമായി ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചു. വീട്ടമ്മയെയും മറ്റൊരു യുവാവിനെയും ചേര്‍ത്ത് കഥകള്‍ മെനയുകയും കൂട്ടുകാരെ കൊണ്ട് സ്വന്തം ഫോണില്‍ വിളിച്ച് റെക്കോര്‍ഡ് ചെയ്ത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അയച്ചു കൊടുത്തു. എന്നൊക്കെയാണ് ആരോപണങ്ങള്‍.

വീട്ടമ്മയെ കോമരം ജനങ്ങളുടെ മുന്നില്‍ വെച്ച് അപമാനിച്ചതിന് ദൃക്‌സാക്ഷികളും തെളിവുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പക്ഷെ വീട്ടമ്മയുടെ അമ്മാവന്റെ മകനെതിരെ ശ്രീകാന്ത് മൊഴി നല്‍കിയിട്ടില്ലെന്നാണ് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button