KeralaLatest NewsNews

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു: അഞ്ച് മണിക്കൂറായി ജനങ്ങള്‍ പെരുവഴിയില്‍

തിരുവനന്തപുരം•തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. യൂണിയന്‍ നേതാക്കളുമായി ഡി.സി.പി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരമായത്.

രാവിലെ 9.30 ഓടെയാണ് സമരം തുടങ്ങിയത്. നഗരത്തിലെത്തിയ രോഗികളും, പ്രായമായവരും അടക്കമുള്ള ആയിരങ്ങള്‍ നഗരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയ അവസ്ഥയാണ്‌ ഉണ്ടായത്. ഇത് പലയിടത്തും പ്രതിഷേധങ്ങളിലേക്കും നയിച്ചു. ചിലയിടത്ത് ജനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ അടക്കം തടയുന്ന അവസ്ഥയുമുണ്ടായി.

ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസിനെച്ചൊല്ലിയുണ്ടായ കെഎസ്ആര്‍ടിസി- സ്വകാര്യബസ് ജീവനക്കാരുടെ തകര്‍ക്കമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യബസ് സൗജന്യസര്‍വീസ് നടത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു. അനധികൃത സര്‍വീസ് നടത്തിയെന്നാരോപിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വകാര്യബസ് തടഞ്ഞത്. സ്വകാര്യബസ് തടഞ്ഞ എടിഒ ശ്യാം ലോപ്പസ് അടക്കം പോലിസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരേ പ്രതിഷേധിച്ചുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫോര്‍ട്ട് പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ഇവരെ പിന്നീട് പോലിസ് അറസ്റ്റുചെയ്ത് നീക്കി. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി നഗരത്തില്‍ മിന്നല്‍പണിമുടക്ക് പ്രഖ്യാപിച്ചു. കിഴക്കേകോട്ടയില്‍നിന്നുള്ള സിറ്റി സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. ബസ്സുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതിനെത്തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button