Latest NewsNewsIndia

ഓപ്പറേഷന്‍ താമര ഭീതിയിൽ മഹാരാഷ്ട്ര; വീഴുമോ ഉദ്ധവ് സർക്കാർ?

മുംബൈ: മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുന്നതിനു പിന്നാലെ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാരിന്റെ ചങ്കിടിപ്പ് കൂടുകയാണ്. ബുധനാഴ്ച വൈകുന്നേരം ശരദ് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരയെന്ന് അഭ്യൂഹം പരന്നു.

മധ്യപ്രദേശ് സംഭവ വികാസങ്ങള്‍ നടക്കുന്നതിനിടെ ശരദ് പവാര്‍ യോഗം വിളിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. അതേസമയം, മഹാ വികാസ് അഘാഡി നേതാക്കള്‍ വാര്‍ത്തകള്‍ നിഷേധിച്ചു. രാജ്യസഭ എംപി തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് എംഎല്‍എമാരുടെ യോഗം വിളിച്ചതെന്നും നേരത്തെ തീരുമാനിച്ചതാണ് യോഗമെന്നും ശരദ് പവാര്‍ പറഞ്ഞു. സര്‍ക്കാര്‍ നിലനില്‍പ്പിന് യാതൊരു ഭീഷണിയുമില്ലെന്നും കോണ്‍ഗ്രസും വിശദീകരിച്ചു.

ALSO READ: ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കൈകളിൽ ഭദ്രം;- ജ്യോതിരാദിത്യ സിന്ധ്യ

ശരദ് പവാറിനെയും ഫൗസിയ ഖാനെയും മത്സരിപ്പിക്കാന്‍ രാജ്യസഭ എംപി തെരഞ്ഞെടുപ്പില്‍ എന്‍സിപി തീരുമാനിച്ചു. ഇരുവരും ബുധനാഴ്ച നാമനിര്‍ദേശ പത്രിക നല്‍കി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നതെന്ന് മുതിര്‍ന്ന എന്‍സിപി നേതാവും വ്യക്തമാക്കി. മധ്യപ്രദേശിലെ സംഭവങ്ങളുമായി എന്‍സിപി എംഎല്‍എമാരുടെ യോഗത്തിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന് യാതൊരു ഭീഷണിയില്ലെന്നും മധ്യപ്രദേശിലെ സാഹചര്യമല്ല മഹാരാഷ്ട്രയിലേതെന്നും കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button