Latest NewsNewsIndia

രാഷ്ട്രീയ പ്രവേശനം : നിർണായക പ്രഖ്യാപനവുമായി രജനികാന്ത്

ചെന്നൈ : രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി പ്രമുഖ തമിഴ് ചലച്ചത്ര നടൻ രജനികാന്ത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഏറെ നാളുകളായി ഗൗരവകരമായി ആലോചിക്കുന്നു. മോശമായ ഭരണ സംവിധാനത്തെ നന്നാക്കണമെന്നും അതിന് സമയമായി എന്നും   രജനികാന്ത് പറഞ്ഞു. ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ എട്ട് മണിക്ക് മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി നടത്തിയ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

മുഖ്യമന്ത്രിയാകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. നിലവിലെ രാഷ്ട്രീയ വ്യവസ്ഥ മാറണം, മാറ്റം ജനങ്ങളുടെ മനസിലുണ്ടാകണം. പാര്‍ട്ടിയില്‍ യുവരക്തം വേണം. പ്രായ പരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമാണ്. പാര്‍ട്ടിയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം നല്‍കും.വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരും. പാര്‍ട്ടി പ്രസിഡന്റിന് ഭരണത്തില്‍ ഇടപെടാനാകില്ല. അധികാര സ്ഥാനങ്ങളിലുള്ളവര്‍ 50 വയസ് കഴിഞ്ഞവരാണെന്നും, ഭരണസംവിധാനം പൂര്‍ണമായും അധപതിച്ചിരിക്കുന്നുവെന്നും രജനീകാന്ത് പറഞ്ഞു.

Also read : ഡല്‍ഹി കലാപം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന മേധാവിയും സെക്രട്ടറിയും അറസ്റ്റില്‍

ഡി.എം.കെ,​ എ.ഐ.എ.ഡി.എം.കെ എന്നീ പാർട്ടികളെ രജനികാന്ത് രൂക്ഷമായി വിമർശിച്ചു. രണ്ട് അസുരശക്തികൾ, തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഈ പാര്‍ട്ടികള്‍ രംഗത്തു വരുന്നതെന്നും,​ പണബലവും ആള്‍ബലവുമുള്ള” പാര്‍ട്ടിയാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം വാർത്ത സമ്മേളനത്തിൽ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച്‌ രജനികാന്ത് പരാമർശം നടത്തിയൊന്നുമില്ല. എന്നിരുന്നാലും രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏകദേശം ഉറപ്പായി കഴിഞ്ഞു. പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് സൂചന. 2021 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ അദ്ദേഹം പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന്  ഇപ്പോള്‍ വ്യക്തമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button