Latest NewsKeralaNews

കൂട്ടുകാരികള്‍ക്കൊപ്പം പോയി, പിന്നീട് കണ്ടത് കടപ്പുറത്ത് മൃതദേഹമായി ; കൂട്ടുകാരികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

വിഴിഞ്ഞം: വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായ 3 പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തു. കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്റെയും ഇന്ദുവിന്റെയും മകളായ നിഷ(20)യുടെ മൃതദേഹമാണ് രാത്രിയോടെ കണ്ടെടുത്തത്. ബാക്കി രണ്ടു പേര്‍ക്കായി രാത്രി രണ്ടു മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നു രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു.

എസ്‌ഐ ഷാനിബാസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റല്‍ പൊലീസ് സംഘമാണ് നിഷയുടെ മൃതദേഹം കണ്ടെടുത്തത്. സമീപവാസികളായ കോട്ടുകാല്‍ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഷാരു ഷമ്മി (17), തമിഴ്‌നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാര്‍ഥിനിയായ ശരണ്യ(20) എന്നിവരെയാണ് കണ്ടെത്താനുള്ളത്. മൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്ര വാഹനവും ഇവരുടെ ചെരുപ്പുകളും മൊബൈല്‍ ഫോണും പൊലീസ് സംഭവ സ്ഥലത്തിനു സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button