Latest NewsKeralaNews

വീട്ടമ്മയ്ക്ക് വാട്ട്‌സ്ആപ്പിലൂടെ യുവാവ് അയച്ചത് മുന്നൂറോളം സന്ദേശങ്ങള്‍ ; ഭൂരിഭാഗവും അശ്ലീല ചുവയോടെ ; ഒടുവില്‍ ആ വിരുതനെ കണ്ടപ്പോള്‍ വീട്ടമ്മ ഞെട്ടി

പത്തനാപുരം: അമ്പത്തിയാറുകാരിയായ വീട്ടമ്മയക്ക് വാട്ട്‌സ്ആപ്പിലൂടെ നിരന്തരമായി പ്രണയാഭ്യര്‍ത്ഥനയും അശ്ലീല സന്ദേശവും അയച്ച് ശല്യപ്പെടുത്തിയ ഇരുപതിയാറുകാരനെ പത്തനാപുരം പൊലീസ് പിടികൂടി. മൂന്നൂറോളം മെസേജുകളാണ് യുവാവ് വീട്ടമ്മയ്ക്ക് അയച്ചത്. ഇതില്‍ ഭൂരിഭാഗവും അശ്ലീല ചുവയോടെ. നാല് വര്‍ഷമായി തുടരുന്ന ഉപദ്രവത്തിനൊടുവിലാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്.

തന്റെ മൊബൈലിലേക്ക് നിരന്തരം ഒരു നമ്പറില്‍ നിന്നും അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നു എന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ ഫോണ്‍ സിഐ പരിശോധിച്ചപ്പോള്‍ കണ്ടാല്‍ പ്രായം തോന്നില്ലെന്നും ഇഷ്ടമാണെന്നും തുടങ്ങി അശ്ലീല സന്ദേശങ്ങള്‍ നിരവധി തവണ അയച്ചിരിക്കുന്നതായി കണ്ടു. ഇതോടെ പരാതിക്കാരിയുടെ ഫോണില്‍ നിന്നും വനിത പോലീസിനെ കൊണ്ട് സിഐ അന്‍വര്‍ വിളിപ്പിക്കുകയും ഫോണ്‍ എടുത്ത യുവാവിനോട് ഒന്നു കാണണമെന്നു പറയുകയും ചെയ്തു.

അതേസമയം വിളിക്കുന്നത് വീട്ടമ്മയാണ് എന്ന് കരുതി യുവാവ് വരാമെന്ന് പറഞ്ഞു മറുപടി നല്‍കി. വഴിയില്‍ കാത്ത് നിന്ന പോലീസ് യുവാവിനെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍. പയ്യനെ കണ്ട പരാതിക്കാരി ഞെട്ടി. വീട്ടമ്മയ്ക്ക് അടുത്തറിയാവുന്ന പ്രദേശത്തെ അറിയപ്പെടുന്ന കുടുംബത്തിലെ പയ്യനായിരുന്നു കക്ഷി. താന്‍ പെട്ടു എന്നുറപ്പായതോടെ സിഐയുടെ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് തനിക്ക് വിദേശത്ത് ജോലി ശരിയായി ഇരിക്കുകയാണെന്നും കേസെടുക്കരുതെന്നും പറഞ്ഞ് കരഞ്ഞതോടെ പരാതിക്കാരി തനിക്ക് കേസില്ലെന്ന് അറിയിച്ചു. ഇതോടെ വീട്ടമ്മയെ അമ്മേ എന്നു വിളിച്ച് ഏത്തമിടീപ്പിച്ച ശേഷമാണ് യുവാവിനെ വിട്ടയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button