Latest NewsNewsInternational

“കൊറോണ, കൊറോണ” എന്നലറി റെസ്റ്റോറന്റില്‍ തുപ്പിയയാള്‍ക്ക് ജയില്‍ശിക്ഷ

സിംഗപ്പൂര്‍• കൊറോണ, കൊറോണ എന്ന് വിളിച്ചു പറഞ്ഞ് ചാംഗി വിമാനത്താവളത്തിലെ ഹോട്ടൽ തറയിൽ തുപ്പിയതിന് ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ പൗരന് രണ്ട് മാസം തടവ് ശിക്ഷ വിധിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ശിക്ഷാവിധിയാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജസ്വീന്ദർ സിംഗ് മെഹർ സിംഗ് (52) നെയാണ് ശിക്ഷിച്ചത്. 2020 മാർച്ച് 3 നാണ് ഇയാള്‍ മോശം പ്രവര്‍ത്തിചെയ്തതെന്നും പ്രതി കുറ്റം സമ്മതിച്ചതായും സ്ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഭക്ഷണശാല അടച്ചിരിക്കുകയാണെന്ന് ഒരു പരിചാരിക പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ സിംഗ് ചാംഗി എയർപോർട്ടിലെ ക്രൗൺ പ്ലാസ ഹോട്ടലിലെ അസുർ റെസ്റ്റോറന്റിന്റെ തറയിൽ ഒരു പ്ലേറ്റ് എറിഞ്ഞു തകര്‍ത്ത ശേഷം തറയില്‍ തുപ്പുകയായിരുന്നു.എന്നിട്ടും അസന്തുഷ്ടനായ സിംഗ് രണ്ടുതവണ കൂടി തറയിൽ തുപ്പുകയും ‘കൊറോണ, കൊറോണ’ എന്ന് അലറുകയും ചെയ്തതായി സിംഗപ്പൂർ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

ഹോട്ടല്‍ മാനേജര്‍ വിക്രം ഓം പ്രകാശ് കാക്രൂ ഇയാളെ മറ്റൊരു സീറ്റിലിരുത്തി സെക്യൂരിറ്റി ജീവനക്കാരെ ഫോണില്‍ വിളിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ തുടര്‍ന്നു പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസിനെ വിളിക്കുകയായിരുന്നു. ഇയാളെ വ്യാഴാഴ്ച രണ്ടു മാസത്തെ തടവിന് ശിക്ഷിച്ചു.

സിംഗ് 55 ദിവസം കൂടി ജയിലില്‍ കഴിയണം. ഉപദ്രവിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ജനുവരിയിൽ ആറ് മാസവും അഞ്ച് ആഴ്ച തടവിനും ഇയാളെ ശിക്ഷിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ നേരത്തെ ജയില്‍ മോചിതനായ ഇദ്ദേഹം വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ വർഷം ഫെബ്രുവരി 28 നും ഏപ്രിൽ 26 നും ഇടയിൽ കൂടുതല്‍ കുറ്റകൃത്യങ്ങൾ ചെയ്യരുത് എന്ന ധാരണയിലാണ് ഇയാളെ മോചിതനാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button