മലപ്പുറം വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങാടി എന്ന സ്ഥലത്ത് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികൾ കടുത്ത അപമാനത്തിനും പാത്രമായിരിക്കുകയാണ്. ലോക്ക് ഡൗണിൽ കഴിയുന്നതിനാൽ ജോലിക്ക് പോകാൻ സാധിക്കാത്ത ഇവർക്ക് ഒരു സംഘം ആളുകൾ കുറച്ചു അരിയും പച്ചക്കറിയും എത്തിച്ചു നൽകി. എന്തിനെയും വൈകാരികമായി കാണുന്നവരും എന്തിനു മുൻപും ഈശ്വര ഭക്തി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഇവർ ഇത് കിട്ടിയപ്പോൾ തന്നെ നന്ദിസൂചകമായി സാമി കുമ്പിട്ടു ( പൂജ ചെയ്തു). പച്ചക്കറിക്കും അരിക്കും പുറമെ ഇവർക്ക് പണം നൽകുന്നതിന് മുൻപായിരുന്നു ഇവർ സാമി കുമ്പിട്ടത്.
ഇതിനു ശേഷം വന്നവരിൽ ഒരാൾ നാമം ജപിക്കുന്നത് പോലെ പരിഹാസം ചൊരിയുകയായിരുന്നു. അതിലെ വരികൾ ഇങ്ങനെ ” ശങ്കരാടി ചന്തി കുത്തി വീണതാണോ സങ്കടം ” . ഈ പരിഹാസത്തിൽ തുടങ്ങുന്ന ഈ തീവ്ര ചിന്താഗതിക്കാർ നടത്തിയ അവഹേളനത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇവർ തന്നെയാണ് ഇത് പ്രചരിപ്പിച്ചതെന്നാണ് സൂചന. ഇത്രയും നീചമായ പ്രവൃത്തി ചെയ്ത് നിഷ്‌കളങ്കരായ തമിഴ് ഹിന്ദുക്കളുടെ ആചാരങ്ങളെ അവഹേളിച്ചവർക്കെതിരെ പരാതി നൽകിയതായി ബിജെപി അറിയിച്ചു.
ഇബ്രാഹിം പാറയിൽ വലിയോറ, സലാം വളപ്പിൽ വലിയോറ, നിസാമുദ്ധീൻ കണ്ണപ്പൻ വലിയോറ, ഹമീദ് വലിയോറ എന്നിവർക്കെതിരെ ബിജെപി വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വീഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വീഡിയോ കാണാം:
Post Your Comments