KeralaLatest NewsIndia

ഇതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല “പാലിൽ വിഷം കലർത്തലാണ് ” , പരദൂഷണത്തിനപ്പുറമുള്ള ഒരു മൂല്യവും ഈ മാധ്യമപ്രവർത്തനത്തിന് ഉണ്ടാകില്ല: കുമ്മനം രാജശേഖരൻ

എന്താണ് നമ്മുടെ മാധ്യമങ്ങൾക്കും "പരിണിത പ്രജ്ഞരായ " മാധ്യമ പ്രവർത്തകർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് ??! "ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം" എന്ന ന്യായമാണോ കുറേക്കാലമായി നമ്മുടെ മാധ്യമപ്രവർത്തകരെ നയിക്കുന്നത്

തിരുവനന്തപുരം: ഡൊണാൾഡ് ട്രമ്പ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയെന്ന തരത്തിലുള്ള വാർത്തകൾക്കെതിരെ പ്രതികരിച്ച് മുൻ മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരൻ. തങ്ങളുടെ പ്രതീക്ഷയ്‌ക്കും ആഗ്രഹത്തിനും എതിരായി നരേന്ദ്ര മോദി അധികാരത്തിലേറുകയും ഭരണം നിലനിർത്തുകയും ചെയ്തതോടെ പാണ്ഡവ കൊട്ടാരത്തിൽ അകപ്പെട്ട കൗരവരുടെ അവസ്ഥയിലാണ് രാജ്യത്തെ വിശേഷിച്ചു കേരളത്തിലെ ചില മാധ്യമങ്ങൾ. എങ്ങും ചുവടുറപ്പിക്കാൻ കഴിയുന്നില്ല , വേണ്ടാത്തിടത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുമ്പോഴാകട്ടെ നിലയില്ലാ കയത്തിൽ വീഴുകയും ചെയ്യുന്നു.

എന്താണ് നമ്മുടെ മാധ്യമങ്ങൾക്കും “പരിണിത പ്രജ്ഞരായ ” മാധ്യമ പ്രവർത്തകർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് ??! “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” എന്ന ന്യായമാണോ കുറേക്കാലമായി നമ്മുടെ മാധ്യമപ്രവർത്തകരെ നയിക്കുന്നത് എന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക് എന്നദ്ദേഹം കുറ്റപ്പെടുത്തുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് കുമ്മനം രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

എന്താണ് നമ്മുടെ മാധ്യമങ്ങൾക്കും “പരിണിത പ്രജ്ഞരായ ” മാധ്യമ പ്രവർത്തകർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് ??! “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” എന്ന ന്യായമാണോ കുറേക്കാലമായി നമ്മുടെ മാധ്യമപ്രവർത്തകരെ നയിക്കുന്നത് എന്ന് തോന്നുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

തങ്ങളുടെ പ്രതീക്ഷയ്‌ക്കും ആഗ്രഹത്തിനും എതിരായി നരേന്ദ്ര മോദി അധികാരത്തിലേറുകയും ഭരണം നിലനിർത്തുകയും ചെയ്തതോടെ പാണ്ഡവ കൊട്ടാരത്തിൽ അകപ്പെട്ട കൗരവരുടെ അവസ്ഥയിലാണ് രാജ്യത്തെ വിശേഷിച്ചു കേരളത്തിലെ ചില മാധ്യമങ്ങൾ. എങ്ങും ചുവടുറപ്പിക്കാൻ കഴിയുന്നില്ല , വേണ്ടാത്തിടത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുമ്പോഴാകട്ടെ നിലയില്ലാകയത്തിൽ വീഴുകയും ചെയ്യുന്നു.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ മരുന്നു കയറ്റുമതിക്കുള്ള വിലക്ക് നീക്കി എന്ന വാർത്ത. ചിലരാകട്ടെ ഒരു പടി കൂടി കടന്ന് ട്രംപ് മോദിയെ വിരട്ടി എന്നുവരെ റിപ്പോർട്ട് ചെയ്തു. സ്വന്തം പ്രധാനമന്ത്രിയെ മറ്റൊരു രാഷ്ട്രത്തലവൻ ഭീഷണിപ്പെടുത്തി എന്നതിൽ ആനന്ദം കണ്ടെത്തുന്ന പഴയ അതേ “അമ്മായിയമ്മ മനോഭാവം “.

ഇന്ത്യയും അമേരിക്കയും അടക്കമുള്ള മരുന്നുത്പാദകരായ രാജ്യങ്ങൾ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അവശ്യ മരുന്നുകളുടെ കയറ്റുമതി നിരോധിച്ചിരുന്നു. മാർച്ച് 25 നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ജീവൻ രക്ഷാ മരുന്നുകളുടെ കയറ്റുമതി നിരോധിച്ചത്. ഏപ്രിൽ 3 ന് ട്രംപ് ഭരണകൂടവും സമാന തീരുമാനം കൈക്കൊണ്ടു. അവശ്യ മരുന്നായി WHO അംഗീകരിച്ച HYDROXY CHLOROQUINE കോവിഡിന് പരീക്ഷണ അടിസ്ഥാനത്തിലും നൽകി വരുന്നു.

HYDROXY CHLOROQUINE , PARACETAMOL എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യയുടെ നിരോധന നീക്കം കോറോണയിൽ പെട്ട് ഉഴറുന്ന അമേരിക്കയെ കൂടുതൽ കുഴപ്പത്തിലാക്കി. ഇതോടെ ട്രംപ് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിലക്ക് നീക്കാൻ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ട്രംപ് നൽകിയ മറുപടിയാണ് മലയാള മാധ്യമങ്ങൾ വളച്ചൊടിച്ചു മോദി വിരോധത്തിനുള്ള അവസരമാക്കി മാറ്റിയത്.

വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യവും ഉത്തരവും ഇങ്ങനെ …

Reporter :- Thank you sir, are you worried about retaliation to your decision to ban export of medical goods like Indian Prime Minister Modi’s decision to not export Hydroxychoroquine to United States and other countries?

( മരുന്നുകളുടെ കയറ്റുമതി നിരോധിച്ച താങ്കളുടെ തീരുമാനത്തിനുള്ള തിരിച്ചടി എന്നോണം ഇന്ത്യ Hydroxychoroquine അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് ഉള്ള കയറ്റുമതി നിരോധിച്ചതിൽ താങ്കൾക്ക് ആശങ്കയുണ്ടോ ? )

Trump :- I don’t like that decision if that is .. I don’t … I didn’t hear that that was his decisions . I know that he stopped it for other counties. I spoke to him yesterday, we had a very talk and we will see whether or not that’s his … I would be surprised if he would, because India does very well with the US. For many years they have been taking advantage of the US on trade so I would be surprised if that was his decision.. He’d have to tell me that. I spoke to him Sunday morning, called him and I said we appreciate your allowing our supply to come out. If he doesn’t allow it to come out that would be okay but of course there may be retaliations. Why wouldn’t there be “

“അതാണ് തീരുമാനമെങ്കിൽ അത് എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല.. പക്ഷെ അതാണ് തീരുമാനമെന്ന് ഞാൻ കേട്ടിട്ടുമില്ല. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് നിരോധിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഇന്നലെ ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു . കഴിഞ്ഞ കുറേ കാലമായി ഇന്ത്യ അമേരിക്ക ബന്ധം വളരെ നല്ലതാണ്. മാത്രവുമല്ല അമേരിക്കയുമായുള്ള ബന്ധത്തിൽ നിന്ന് ഇന്ത്യക്ക് നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് , അതിനാൽ തന്നെ മറിച്ചൊരു തീരുമാനമെടുത്താൽ അത് അത്ഭുതമായിരിക്കും. ഞായറാഴ്ച രാവിലെയും സംസാരിക്കുമ്പോൾ നിരോധനം നീക്കി സാധനങ്ങൾ അയച്ചു നൽകിയാൽ നന്നയിരിക്കുമെന്ന് പറഞ്ഞതാണ്. അത് അദ്ദേഹം അനുവദിച്ചില്ലെങ്കിൽ കൊള്ളാം , പക്ഷെ തീർച്ചയായും തിരിച്ചടിയുണ്ടാകും എന്തുകൊണ്ട് ഉണ്ടായിക്കൂടാ ?”

ഇതാണ് വാർത്താ സമ്മേളനത്തിൽ നടന്ന സംഭാഷണം. ട്രംപ് ഏകപക്ഷീയമായി ഇന്ത്യൻ നയത്തോടുള്ള പ്രതികരണം പ്രസ്താവനയായി നടത്തുകയോ ഇന്ത്യയെ വെല്ലുവിളിക്കുകയോ ആയിരുന്നില്ല എന്ന് വ്യക്തം. ചോദ്യത്തിനുള്ള മറുപടി ആയിരുന്നു പ്രതികരണം.

താങ്കൾ സ്വീകരിച്ച നയത്തിനുള്ള തിരിച്ചടിയാണോ ഇന്ത്യൻ തീരുമാനം എന്ന ചോദ്യത്തിന് സ്വത സിദ്ധമായ ട്രംപ് ശൈലിയിലായിരുന്നു മറുപടി എന്ന് മനസ്സിലാക്കാൻ സാധിക്കും.അതായത് ചോദ്യം ഒന്ന് മറുപടി മറ്റൊന്ന്.ട്രംപിന്റെ നയത്തെപ്പറ്റിയുള്ള ചോദ്യത്തിൽ മോദിയുമായുള്ള സംഭാഷണമാണ് അദ്ദേഹം ഉത്തരമായി പറഞ്ഞത്. ഉത്തരത്തിന്റെ അവസാന ഭാഗം മാത്രം അടർത്തിയെടുത്തു ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തി എന്നൊക്ക വ്യാഖ്യാനിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാവില്ല.

ഇത്രയും സാങ്കേതികം. ഇനി ചില വസ്തുതകളിലേക്ക്. മരുന്ന് കയറ്റുമതി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് മോദിയെ ഭീഷണിപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കപ്പെട്ട വാർത്താസമ്മേളനം നടന്നത് ചൊവ്വാഴ്ചയാണ്. അതായത് ഏപ്രിൽ 7 ന്. എന്നാൽ അതിനും 24 മണിക്കൂർ മുൻപ് ഏപ്രിൽ 6 ന് തന്നെ മാനുഷിക പരിഗണന വെച്ചു 12 ജീവൻ രക്ഷാ മരുന്നുകൾക്കുള്ള നിരോധനം നീക്കി കേന്ദ്ര സര്ക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതായത് ട്രംപ് മോദിയോട് ടെലിഫോൺ അഭ്യർത്ഥന നടത്തിയതിന് ശേഷം. അപ്പോൾ അക്കാര്യം അറിയാതെയല്ല ട്രംപ് വാർത്താസമ്മേളനത്തിൽ സംസാരിച്ചതെന്ന് വ്യക്തം.

ഇതൊന്നും മനസ്സിലാകാതെയോ വളച്ചൊടിച്ചോ വാർത്ത പ്രസിദ്ധീകരിക്കുന്നത് എന്ത് തരം മാധ്യമപ്രവർത്തനമാണെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.

ഇതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല “പാലിൽ വിഷം കലർത്തലാണ് ” . അതിന് ആരെങ്കിലും മുതിർന്നാൽ അവരെ നിയന്ത്രിക്കുവാനുള്ള പക്വത മുതിർന്ന മാധ്യമ പ്രവർത്തകർ കാണിക്കണം. ഇല്ലായെങ്കിൽ പരദൂഷണത്തിനപ്പുറമുള്ള ഒരു മൂല്യവും മാധ്യമപ്രവർത്തനത്തിന് ഉണ്ടാകില്ലെന്ന് ഖേദത്തോടെ ഓർമ്മിപ്പിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button