KeralaNattuvarthaLatest NewsNews

കൃത്യസമയത്ത് ആഹാരവും ചികിത്സയും കിട്ടാതെ അനാഥൻ മരിച്ചു, നൊമ്പരമായി മാറി ഋഷികേശൻ ആചാരി; അനാസ്ഥയെന്ന് ആരോപണം

തൊടുപുഴ; കൃത്യസമയത്ത് ഭക്ഷണവും ചികിത്സയും ലഭിക്കാതെ വയോധികൻ മരണപ്പെട്ടു, പക്ഷാഘാതംവന്ന 65 വയസ്സുള്ള അനാഥനാണഅ ആഹാരവും സമയത്ത് ചികിത്സയും കിട്ടാതെ മരിച്ചത്. കരിമണ്ണൂർ പള്ളിക്കാമുറി അറയ്ക്കൽ ഋഷികേശൻ ആചാരിയാണ് മരിച്ചത്.

രണ്ട്ദിവസം മുൻപ് പക്ഷാഘാതം വന്ന് കൈ തളർന്നിരുന്നു, ലോക്ക്ഡൗൺ ആയതിനാൽ തനിയെ ആശുപത്രിയിൽ പോകാനും കഴിഞ്ഞിരുന്നില്ല.തുടർന്ന് നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടും ആരും ആവശ്യമായ നടപടികൾ കൈക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്.

തുടർന്ന് ഇദ്ദേഹത്തിന്റെ സ്ഥിതി നാട്ടുകാരിൽ ചിലർ സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തിച്ചതിന് പിന്നാലെ ആരോ​ഗ്യപ്രവർത്തകരും പഞ്ചായത്ത് അധികൃതരും വ്യാഴാഴ്ച്ചയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ ആചാരി മരണപ്പെടുകയായിരുന്നു.

ഇദ്ദേഹത്തിന്റെ ഭര്യ വർഷങ്ങൾക്ക് മുമ്പ്മരിച്ചതാണ്. ഋഷികേശൻ ആചാരി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പാലിയേറ്റീവ് വിഭാഗത്തിൽനിന്ന് ഇടയ്ക്കിടെ ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നു, എന്നാൽ മുൻപ് തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചങ്കിലും കൂടെ നിൽക്കാൻ ആളെ കിട്ടിയില്ലെന്ന് വാർഡംഗം ബിന്ദു റോബർട്ട് പറഞ്ഞു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button