Latest NewsNewsUK

കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ വലഞ്ഞ് ബ്രിട്ടന്‍

ലണ്ടന്‍: രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുമ്പോൾ കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ നട്ടം തിരിയുകയാണ് ബ്രിട്ടന്‍. സര്‍ജിക്കല്‍ ഗൗണ്‍ മാത്രമണിഞ്ഞ് രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ് ഡോക്ടര്‍മാര്‍ക്കുള്ളതെന്ന് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഴുനീള സംരക്ഷണ വസ്ത്രങ്ങള്‍ ഇല്ലാതെ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ ബ്രിട്ടീഷ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

വെള്ളം കടക്കാത്ത തരത്തിലുള്ള മുഴുനീള സര്‍ജിക്കല്‍ ഗൗണുകള്‍ ധരിച്ചും കോവിഡ് രോഗികളെ പരിചരിക്കാമെന്നതാണ് പുതിയ നിര്‍ദേശം. ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മെഡിക്കല്‍ സപ്ലൈ തീര്‍ന്നുപോകുന്നു എന്നതിനാല്‍, രാജ്യത്തെ പൊതു ജനാരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒറ്റ ഉപയോഗത്തിനുള്ള സുരക്ഷാ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തയോട് ആരോഗ്യ സാമൂഹ്യ സുരക്ഷ വകുപ്പ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. സുരക്ഷാ വസ്ത്രങ്ങള്‍ തീര്‍ന്നുപോകുമ്ബോള്‍ പ്ലാസ്റ്റിക് ഏപ്രണ്‍ ഉപയോഗിക്കുകയോ, മുഴുനീള പ്ലാസ്റ്റിക് കോട്ടുകള്‍ ധരിക്കുകയോ മറ്റ് ആശുപത്രികളില്‍ നിന്ന് സുരക്ഷാകവചങ്ങള്‍ കടം വാങ്ങുകയോ ചെയ്യാമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.

ബ്രിട്ടനില്‍ പി.പി.പി കിറ്റുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ദൗര്‍ലഭ്യമുണ്ടെന്നും വെള്ളിയാഴ്ച 55,000 ഗൗണുകള്‍ കൂടി എത്തിച്ചുവെന്നും ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് അറിയിച്ചിരുന്നു. ഈ വാരാന്ത്യത്തോടെ ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ 108,692 പേര്‍ക്കാണ് കോവഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 93,772 പേര്‍ ചികിത്സയിലുണ്ട്. കോവിഡ് ബാധയെ തുടര്‍ന്ന് 14,576 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button