KeralaLatest NewsNews

ഓപ്പറേഷന്‍ സാഗര്‍ റാണി: 4612 കിലോഗ്രാം കേടായ മത്സ്യം പിടികൂടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് നടന്ന പരിശോധനകളില്‍ 4612.25 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാര്‍ച്ച് 19 ഞായറാഴ്ച നടന്ന പരിശോധനയില്‍ 369 കിലോഗ്രാം മത്സ്യമാണ് പിടിച്ചെടുത്തത്.

തിങ്കളാഴ്ച സംസ്ഥാനത്താകെ 198 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 21 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം അമരവിളയില്‍ നിന്നും കടമ്പാട്ടുകോണത്ത് നിന്നുമാണ് 4350 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഏപ്രില്‍ 4ന് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ആദ്യദിനം 2866, ഏപ്രില്‍ 6ന് 15641, ഏപ്രില്‍ 7ന് 17018, ഏപ്രില്‍ 8ന് 7558, ഏപ്രില്‍ 9ന് 7755, ഏപ്രില്‍ 10ന് 11756, ഏപ്രില്‍ 11ന് 35,786, ഏപ്രില്‍ 12ന് 2128, ഏപ്രില്‍ 13ന് 7349, ഏപ്രില്‍ 14ന് 4260, ഏപ്രില്‍ 15ന് 1320, ഏപ്രില്‍ 16ന് 282, ഏപ്രില്‍ 17 ന് 1709, ഏപ്രില്‍ 18ന് 88, ഏപ്രില്‍ 369, ഏപ്രില്‍ 20ന് 4612.25 എന്നിങ്ങനെ കിലോഗ്രാം മത്സ്യം വീതമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതോടെ രണ്ടാഴ്ച നടന്ന പരിശോധനകളില്‍ 1,20,497.25 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button