Latest NewsIndia

അർണാബ് ഗോസ്വാമിയെയും ഭാര്യയെയും ആക്രമിച്ച സംഭവം , പ്രതികൾക്ക് ജാമ്യം അനുവദിച്ചു

എ‌ഐ‌സി‌സി പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ അർണാബ് ഗോസ്വാമി ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചിരുന്നുവെന്ന് എഫ്‌ഐ‌ആറിൽ അവകാശപ്പെടുന്നു. എന്നാൽ സോണിയയുടെ പഴയ പേരാണ് താൻ ഉപയോഗിച്ചതെന്നും അത് അപമാനകരമാകുന്നതെങ്ങനെ എന്നും അർണാബ് വാദിച്ചു.

മുംബൈ: റിപ്പബ്ലിക് ടിവിയിലെ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയെ ആക്രമിച്ച കേസിൽ പിടിയിലായ രണ്ടുപേർക്ക് ഭോയ്വാഡ കോടതി ഏപ്രിൽ 27 നു ജാമ്യം നൽകി.ബുധനാഴ്ച അർദ്ധരാത്രി മുംബൈയിൽ വെച്ചായിരുന്നു സംഭവം. അർണാബും ഭാര്യയും ഓഫീസിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ രണ്ടുപേർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ ഇവരെക്കുറിച്ചു പോലീസിൽ പരാതിപ്പെട്ടപ്പോൾ ഇവർ കൊണ്ഗ്രെസ്സ് പ്രവർത്തകരാണെന്ന് സമ്മതിച്ചതായും അർണാബ് പറഞ്ഞിരുന്നു.

എന്നാൽ എഫ്‌ഐആറിൽ പോലീസ് ഇത് രേഖപ്പെടുത്താൻ വിസമ്മതിച്ചതായും അർണാബ് പരാതിപ്പെട്ടു. ഇതിനിടെ നാഗ്പൂരിൽ തനിക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐ‌ആറിന് മറുപടിയായി അർണാബ് തിങ്കളാഴ്ച രാവിലെ എൻ‌എം ജോഷി മാർഗ് പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ തുടർച്ചയായി കൊടും കുറ്റവാളികളെ ചോദ്യം ചെയ്യുന്നത് പോലെ 12 മണിക്കൂർ ആണ് അര്ണാബിനെ ഇവർ ചോദ്യം ചെയ്തത്.. എ‌ഐ‌സി‌സി പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ അർണാബ് ഗോസ്വാമി ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചിരുന്നുവെന്ന് എഫ്‌ഐ‌ആറിൽ അവകാശപ്പെടുന്നു.

എന്നാൽ സോണിയയുടെ പഴയ പേരാണ് താൻ ഉപയോഗിച്ചതെന്നും അത് അപമാനകരമാകുന്നതെങ്ങനെ എന്നും അർണാബ് വാദിച്ചു. പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നതായും അർണാബ് പറഞ്ഞു.നേരത്തെ ഗോസ്വാമി പറഞ്ഞിരുന്നു, “സോണിയ ഗാന്ധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തെക്കുറിച്ച് മുംബൈ പോലീസ് കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ എനിക്ക് 2 നോട്ടീസ് അയച്ചിട്ടുണ്ട്. നിയമപാലകനായ ഒരു പൗരനെന്ന നിലയിൽ ഞാൻ അന്വേഷണവുമായി സഹകരിക്കും, നാളെ രാവിലെ ചോദ്യം ചെയ്യലിന് വിധേയനാകും ”.

അതേസമയം സുപ്രീം കോടതി അര്ണാബിനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശിച്ചിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ഹിയറിംഗിനിടെ ഏപ്രിൽ 24 ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള രണ്ട് ജഡ്ജി ബെഞ്ച് പറഞ്ഞത് “ഗോസ്വാമിക്കെതിരെ മൂന്നാഴ്ചത്തേക്ക് യാതൊരു നിർബന്ധ നടപടിയും സ്വീകരിക്കേണ്ടതില്ല. അദ്ദേഹത്തിന് മുൻ‌കൂട്ടി ജാമ്യവും മറ്റ് ആശ്വാസങ്ങളും തേടാം ” എന്നായിരുന്നു. ഇതിനാലാണ് 12 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യലെന്ന പ്രഹസനം അര്ണാബിനു നേരെ ഉണ്ടായതെന്നാണ് വിലയിരുത്തൽ.

കൊടും കുറ്റവാളികളെ പോലെ അർണബ് ഗോസ്വാമിയെ 12 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത് മുംബൈ പോലീസ് , പറഞ്ഞതിലുറച്ചു നിൽക്കുന്നെന്ന് അർണാബ്

സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെ തുടര്‍ന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അര്‍ണബ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ രാത്രിവരെ തുടരുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ടരയോട് കൂടിയാണ് അര്‍ണബ് സ്റ്റേഷനില്‍ നിന്നും പുറത്തു വന്നത്.പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് സോണിയാഗാന്ധിക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്.

സംഭവത്തില്‍ സോണിയാ ഗാന്ധി മൗനം പാലിക്കുകയാണെന്നും മറ്റു മതങ്ങളില്‍ ഉള്ളവരാണ് ആക്രമിക്കപ്പെട്ടതെങ്കില്‍ ഈ മൗനം ഉണ്ടാകില്ലെന്നുമായിരുന്നു അര്‍ണബ് പറഞ്ഞത്. അതേസമയം സോണിയ‌ക്കെതിരായ പരാമര്‍ശത്തില്‍ അര്‍ണബിനെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. മൂന്നാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ട കോടതി മുംബൈ പോലീസിനോട് അര്‍ണബിനും റിപ്പബ്ലിക് ടിവിക്കും സുരക്ഷ ഒരുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button