Latest NewsNewsIndia

ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ കഴിയുന്നില്ല; അച്ഛൻ നാലുവയസ്സുകാരി മകളെ കഴുത്തറുത്തുകൊന്നു

തെലങ്കാനയിലെ സംഗ റെഡ്ഡി ജില്ലയിലെ ഗോങ്ലൂരി ആദിവാസി മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്

ഹൈദരാബാദ് : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കുടുംബത്തെ പട്ടിണിയിലാക്കയതോടെ മനോനില കൈവിട്ട യുവ കര്‍ഷന്‍ നാലുവയസ്സുകാരി മകളെ കഴുത്തറുത്തുകൊന്നു. തെലങ്കാനയിലെ സംഗ റെഡ്ഡി ജില്ലയിലെ ഗോങ്ലൂരി ആദിവാസി മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജീവയ്ക്ക് ഒരു മകളും ഒരു മകനും കൂടിയുണ്ട്.

വീട്ടിലുള്ളവർക്ക് ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ കഴിയാത്തതും കടബാധ്യതയും ജീവയെ നിരാശയിലാക്കിയിരുന്നു. വ്യാഴാഴ്ച രാത്രി പിതൃസഹോദരിക്കൊപ്പമാണ് ജീവയുടെ രണ്ട് പെണ്‍മക്കളും ഉറങ്ങാന്‍ കിടന്നത്. മകന്‍ ജീവയ്ക്കും ഭാര്യയ്ക്കുമൊപ്പമായിരുന്നു.

രാത്രി ജീവയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മകളെ കാണാനില്ലെന്ന് ഇയാള്‍ അറിയിച്ചു. വീടിനു പുറത്തിറങ്ങി നോക്കിയ വീട്ടുകാര്‍ മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ഇയാളുടെ ശരീരത്തിലും രക്തക്കറ കണ്ടതോടെ അയല്‍ക്കാരും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായാണ് ജീവ സംസാരിച്ചത്. പിന്നീട് പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് കടബാധ്യതയും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയില്ലെന്ന ചിന്തയുമാണ് ഒരു കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് ഇയാൾ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button