Latest NewsIndia

“യുപിയിൽ തിരിച്ചെത്തിച്ച തൊഴിലാളികൾക്ക് ചിലവായ പണം നൽകാൻ ഞങ്ങളെ അനുവദിക്കൂ”: തിരിച്ചെത്തിയ തൊഴിലാളികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

ലക്നൗ: മറ്റ് സംസ്ഥാനങ്ങളില്‍നിന്നും യു.പിയിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ ടിക്കറ്റ് ഇനത്തില്‍ ചെലവാക്കിയ തുക നല്‍കാമെന്ന വാഗ്ദാനവുമായി പ്രിയങ്ക ഗാന്ധി. എന്നാല്‍ മടങ്ങിയെത്തിയ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ യു.പി സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് ഇവരുടെ ആരോപണം.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, വിവരങ്ങള്‍ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് യു.പി.സി.സി നേതാവ് അജയ് കുമാര്‍ ലല്ലു ആരോപിച്ചു. ‘ഗുജറാത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നും മടങ്ങിയെത്തിയ തൊഴിലാളികളില്‍നിന്നും അവിടുത്തെ സര്‍ക്കാര്‍ നിര്‍ബന്ധിച്ച്‌ പണം ഈടാക്കിയിരുന്നു. മടങ്ങിയെത്തിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ യു.പി സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. ടിക്കറ്റ് തുക തിരിച്ച്‌ നല്‍കി തൊഴിലാളികളെ സഹായിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പക്ഷേ, ആ സഹായം ചെയ്യാന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അനുവദിക്കുന്നില്ല’, കോണ്‍ഗ്രസ് എം.എല്‍.എ ആരാധന മിശ്ര കുറ്റപ്പെടുത്തി.

 ‘എല്ലാ പി.സി.സിമാരുടെയും മേല്‍നോട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ഇവിടേക്ക് എത്തിയ കുടിയേറ്റ തൊഴിലാളികള്‍ ടിക്കറ്റ് ചാര്‍ജിനായി മുടക്കിയ തുക തിരികെ നല്‍കണമെന്നാണ് ഞങ്ങളുടെ നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദ്ദേശം. ഇതിനായി തൊഴിലാളികളുടെ വിവരങ്ങള്‍ കൈമാറാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുകയും അപേക്ഷകള്‍ നല്‍കുകയും ചെയ്തു. രണ്ട് ദിവസമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല’, അജയ് കുമാര്‍ ലല്ലു പറഞ്ഞു.

ഒരുവശത്ത് സംസ്ഥാനത്തില്‍നിന്നുള്ള തൊഴിലാളികളെ തിരിച്ചെത്തിക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നതെങ്കും മറുഭാഗത്ത് അവരുടെ ടിക്കറ്റ് ചെലവ്പോലും വഹിക്കാന്‍ തയ്യാറാവുന്നില്ലെന്നും ലല്ലു വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് എന്താണെന്ന് മനസിലാകുന്നില്ല. തൊഴിലാളികളുടെ കാര്യത്തില്‍ കരിനിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്ത് തൊഴില്‍ നിയമങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ ഇതെല്ലം കോൺഗ്രസിന്റെ വ്യാജപ്രചാരണങ്ങളാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. യോഗി സർക്കാർ വളരെ മികച്ച രീതിയിൽ എല്ലാ കാര്യങ്ങളും ചെയ്തു കഴിഞ്ഞപ്പോൾ ഇതിന്റെ ക്രെഡിറ്റ് തട്ടാനാണ് കോൺഗ്രസിന്റെ വിലകുറഞ്ഞ ശ്രമമെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button