Latest NewsNewsIndiaCrime

ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും ചാടി വയലില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ 18 കാരിയെ ബലാത്സംഗം ചെയ്തു ; ബിഹാറിൽ രണ്ട് പേര്‍ അറസ്റ്റില്‍

പട്‌ന : ബിഹാറില്‍ വയലില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ 18 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദാവത്ത് സ്വദേശികളായ സുരേഷ് യാദവ്(22) ചഞ്ചല്‍ യാദവ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും പ്രദേശത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. സംഭവത്തില്‍ വിജയ് യാദവ്(20) മുകേഷ് യാദവ്(21) അമിത് പാസ്വാന്‍(18) ചുല്ലി പാസ്വാന്‍(18) എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ക്വാറന്റീന്‍ കേന്ദ്രത്തിനടുത്തുള്ള വയലില്‍ പെൺകുട്ടി പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ സമയത്താണ് പീഡനം നടന്നത്. ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്നു ചാടിയ സുരേഷ് യാദവും ചഞ്ചല്‍ യാദവും പെണ്‍കുട്ടിയെ വയലില്‍വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ ഇവര്‍ കൂട്ടുകാരായ മറ്റ് നാല് പേരെയും വിളിച്ചുവരുത്തി. ഇവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു. ഇതോടെ മാതാപിതാക്കളും ബന്ധുക്കളും ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി പ്രതിഷേധിച്ചു. മകളെ ബലാത്സംഗം ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മാതാപിതാക്കള്‍ കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു. സംഭവം ഒതുക്കിതീര്‍ക്കാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ പ്രതിഷേധം വ്യാപകമാവുകയും വാര്‍ത്തയാവുകയും ചെയ്തതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button