Latest NewsNewsIndia

പത്ത് വര്‍ഷം മുമ്പും പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതകം : കോടികളുടെ സ്വത്ത് തട്ടിയെടുക്കുന്നതിനായി വൃദ്ധ ദമ്പതികളെ വകവരുത്തിയത് പാമ്പിനെ കൊണ്ട് കടിപ്പിച്ച്

നാഗ്പുര്‍ : പത്ത് വര്‍ഷം മുമ്പും പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതകം , കോടികളുടെ സ്വത്ത് തട്ടിയെടുക്കുന്നതിനായി വൃദ്ധ ദമ്പതികളെ വകവരുത്തിയത് അന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ചായിരുന്നു. ഏതാണ്ട് പത്തു വര്‍ഷം മുമ്പ് മാര്‍ച്ചില്‍ നാഗ്പുരിലാണ് സമാനമായ സംഭവം അരങ്ങേറിയിരുന്നത്. ഗണപത്‌റാവു (84), രണ്ടാം ഭാര്യ സരിതാബായ് (78) എന്നിവരെ മകന്‍ നിര്‍ഭയ് ഒരു പാമ്പ് പിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നു എന്നതായിരുന്നു കേസ്.

Read Also :  കിളികളെ പരിപാലിക്കുന്ന നന്മയുള്ള മനുഷ്യനാണ് സൂരജ്; അങ്ങനെയുള്ളവൻ എങ്ങനെ ഉത്രയെ കരിമൂർഖനെക്കൊണ്ട് കടിപ്പിക്കും? ഇത് കള്ളക്കേസെന്ന് സൂരജിന്റെ അമ്മ

ഗണപത്‌റാവുവിന്റെ ലക്ഷങ്ങളുടെ സ്വത്ത് സ്വന്തമാക്കാന്‍ നിര്‍ഭയ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. ഇയാള്‍ക്കു വേണ്ടി പാമ്പിനെ എത്തിച്ചയാളെയും പിടികൂടിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതികളെ വെറുതേവിട്ടു. പാമ്പ് കടിയേറ്റാണ് ദമ്പതികള്‍ മരിച്ചതെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തുകയായിരുന്നു.

കൊല്ലത്ത് സൂരജ് എന്ന യുവാവ് സ്വന്തം ഭാര്യയെ കൊലപ്പെടുത്താന്‍ വിഷപ്പാമ്പിനെ ഉപയോഗിച്ചുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് നാട്. ഈ സാഹചര്യത്തിലാണ് പത്ത് വര്‍ഷം മുമ്പത്തെ സമാന സംഭവം വീണ്ടും മാധ്യമങ്ങളില്‍ ഇടം പിടിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button