Latest NewsIndia

മഹാരാഷ്ട്രയിലെ ബന്ധുവിനെ സ്വീകരിച്ച സി.പി.എം നേതാവും കുടുംബവും കോവിഡ് ഭേദമായി ആശുപത്രിവിട്ടു

കാസര്‍കോട്: മഹാരാഷ്ട്രയില്‍ നിന്ന് വന്ന ബന്ധുവിനെ അതിര്‍ത്തിയില്‍ നിന്ന് സ്വീകരിച്ചുകൊണ്ടുവന്നതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച പൈവളികയിലെ സി.പി.എം നേതാവും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഭാര്യയും രണ്ടുമക്കളും രോഗമുക്തി നേടി ആശുപത്രിവിട്ടു. ഈ മാസം 14നാണ് നേതാവിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരണം വന്നത്.കൊവിഡ് ബാധിച്ച ആളെ കൂട്ടികൊണ്ടുവന്നത് മറച്ചുവച്ചതിന് കേസും നിലവിലുണ്ട്. നേതാവിനും ജനപ്രതിനിധിയായ ഭാര്യക്കും എതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നത്.

പാസില്ലാതെ എത്തിയ ബന്ധുവിനെ നിയമവിരുദ്ധമായി അതിര്‍ത്തി കടത്തി കൊണ്ടുപോയി എന്ന ആരോപണം ഇദ്ദേഹം നിഷേധിച്ചിരുന്നു. മുഴുവന്‍ കാര്യങ്ങളും ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.മേയ് നാലിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ബന്ധുവിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പരന്നത്. നേതാവിനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരുമടക്കം 20 ഓളം പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവന്നിരുന്നു.

നേതാവ് മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയുമായി വരികയും ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്‌റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്‌തോടെ ജീവനക്കാരും നിരീക്ഷണത്തിലായി.

shortlink

Post Your Comments


Back to top button