Latest NewsKeralaNews

അബുദാബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ എത്തിയ 184 പ്രവാസികള്‍ : 83 പേരെ കോവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി

കോഴിക്കോട് • കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍ നിന്ന് ഒരു സംഘം പ്രവാസികള്‍ കൂടി ജന്മനാടിന്റെ കരുതലിലേക്ക് തിരിച്ചെത്തി. 184 യാത്രക്കാരുമായി ഐ.എക്‌സ്- 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ (മെയ് 26) വൈകീട്ട് ഏഴിനാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. 10 ജില്ലകളില്‍ നിന്നുള്ള 104 പുരുഷന്‍മാരും 80 സ്ത്രീകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള 21 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 31 കുട്ടികള്‍, 32 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു. തിരിച്ചെത്തിയവരില്‍ ഏഴ് പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടത് (കോഴിക്കോട് – നാല്, മലപ്പുറം – ഒന്ന്, പാലക്കാട് – ഒന്ന്, കോട്ടയം – ഒന്ന്). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,

മലപ്പുറം – 79, കണ്ണൂര്‍ – 10, കാസര്‍കോട് – നാല്, കോഴിക്കോട് – 48, എറണാകുളം – എട്ട്, പാലക്കാട് – 22, വയനാട് – രണ്ട്, തൃശൂര്‍ – ഏഴ്, ആലപ്പുഴ – രണ്ട്, കോട്ടയം – രണ്ട്.

83 പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍

അബുദബിയില്‍ നിന്നെത്തിയ 82 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ഒരാളെ സ്വന്തം ചെലവില്‍ കഴിയേണ്ട പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചവര്‍, മലപ്പുറം – 34, കണ്ണൂര്‍ – ആറ്, കാസര്‍കോട് – രണ്ട്, കോഴിക്കോട് – 15, എറണാകുളം – എട്ട്, പാലക്കാട് – ഒമ്പത്, വയനാട് – ഒന്ന്, തൃശൂര്‍ – നാല്, ആലപ്പുഴ – രണ്ട്, കോട്ടയം – ഒന്ന്.

പാലക്കാട് ജില്ലയിലെ ഒരാളെ സ്വകാര്യ നിരീക്ഷണ കേന്ദ്രത്തിലുമാക്കി.

94 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 94 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയില്‍ നിന്ന് 44 പേര്‍, കണ്ണൂര്‍ – നാല്, കാസര്‍കോഡ് – രണ്ട്, കോഴിക്കോട് – 29, പാലക്കാട് – 11, വയനാട് – ഒന്ന്, തൃശൂര്‍ – മൂന്ന് എന്നിവരാണ് ഇത്തരത്തില്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button