KeralaLatest NewsNews

സംസ്ഥാന സര്‍ക്കാറിന്റെ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ വരുന്നു

തിരുവനന്തപുരം : ഇടത്തട്ടുകാര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ വരുന്നു
. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കും. ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതായ സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധനവായ്പ അനുവദിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Read Also : ചെറുകിട വ്യവസായങ്ങള്‍ക്കുള്ള പാക്കേജിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം : കേന്ദ്രത്തിന്റെ ചരിത്രപരമായ തീരുമാനങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍

‘സുഭിക്ഷ കേരളം’- പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തില്‍പ്പെട്ട വ്യക്തിഗത വനിതാ സംരംഭകര്‍ക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളര്‍ത്തല്‍, പശു/ആട് വളര്‍ത്തല്‍, പോള്‍ട്രിഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ വരെ 5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ വ്യക്തിഗത വായ്പ ലഭ്യമാക്കും

മൈക്രോ ക്രെഡിറ്റ് / മഹിളാ സമൃദ്ധി യോജന എന്നീ പദ്ധതികള്‍ പ്രകാരം അനുവദിക്കുന്ന വായ്പ 2 കോടി രൂപയില്‍ നിന്നും 3 കോടി രൂപയായി വര്‍ധിപ്പിക്കും. 3 മുതല്‍ 4 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കിലാണ് സിഡിഎസ്സുകള്‍ക്ക് ഈ വായ്പ അനുവദിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവരുന്ന ഒബിസി / മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദേശ പ്രവാസികളുടെ പുനരധിവാസത്തിനായി കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റീട്ടേണ്‍.

6 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയില്‍ രേഖകള്‍ സമര്‍പ്പിച്ച് 15 ദിവസത്തിനകം വായ്പ അനുവദിക്കും. പരമാവധി 3 ലക്ഷം രൂപ മൂലധന സബ്സിഡിയും (15 ശതമാനം) തിരിച്ചടവിന്റെ ആദ്യ 4 വര്‍ഷം 3 ശതമാനം പലിശ സബ്സിഡിയും നോര്‍ക്ക ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button