Latest NewsKerala

മാതാവിനെ കൊലപ്പെടുത്തിയ നിതിൻ അമ്മയ്‌ക്കൊപ്പമെത്തിയത് പിതാവിന്റെ മരണ ശേഷം, ഭക്ഷണം കഴിച്ചിരുന്നത് പുറത്തുനിന്ന് വാങ്ങി.. നിതിന്റെ മൊഴികൾ പുറത്ത്

പിതാവിനെക്കുറിച്ചു നല്ലതു പറഞ്ഞ നിതിന് മാതാവിനെക്കുറിച്ച്‌ പരാതികള്‍ മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ.

തൃക്കൊടിത്താനം: തൃക്കൊടിത്താനത്ത് കഴിഞ്ഞ ദിവസം മകന്‍ അമ്മയെ കൊലപ്പെടുത്തിയ വാര്‍ത്ത നാടിനെ നടുക്കിയ സംഭവമായിരുന്നു. അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ ദൃശ്യങ്ങള്‍ കുടുംബ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഇടുകയും ചെയ്തു. തൊട്ടുപിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമരയിലെ കുഞ്ഞന്നാമ്മയുടെ (55) കൊലപാതകത്തില്‍ മകന്‍ നിതിനെ (27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട നിതിന് പറയാനുള്ളത് വ്യത്യസ്തമായ കഥകൾ ആയിരുന്നു.

കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചയാണു കൊലപാതകത്തിനു പ്രധാന കാരണമായതെന്ന് ഡിവൈഎസ്പി എസ്.സുരേഷ് കുമാര്‍ പറഞ്ഞു. നിതിന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. പിതാവിനൊപ്പമായിരുന്നു നിതിനും സഹോദരനും. പിതാവിന്റെ മരണ ശേഷമാണു മക്കള്‍ അമ്മയ്‌ക്കൊപ്പമെത്തിയത്. പിന്നീടു മക്കള്‍ വിദേശത്തു ജോലിക്കു പോയി. അമ്മ സ്വാതന്ത്ര്യം നല്‍കിയില്ലെന്നും ഉപദ്രവിച്ചതായും പറഞ്ഞു.

ഇന്ത്യൻ അതിർത്തിയിൽ ചൈന സംഘർഷമുണ്ടാക്കിയാൽ അമേരിക്ക ഇന്ത്യക്കൊപ്പമെന്ന് ആവർത്തിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

അമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മകന്‍ അതേ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവക്കുകയും തുടര്‍ന്നു കൊലപാതക വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ നിതിനാണു പാട്ടിന്റെ കാര്യം പറഞ്ഞത്. പിതാവിനെക്കുറിച്ചു നല്ലതു പറഞ്ഞ നിതിന് മാതാവിനെക്കുറിച്ച്‌ പരാതികള്‍ മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ.ഫെബ്രുവരിയിലാണു നിതിന്‍ നാട്ടിലെത്തിയത്.

വിദേശത്തായിരുന്ന സമയത്തും അമ്മയ്ക്ക് പണം അയച്ച്‌ നല്‍കുമായിരുന്നു. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ലെന്നും പുറത്തുനിന്നു വാങ്ങിയാണു കഴിച്ചിരുന്നതെന്നും നിതിന്‍ പറഞ്ഞു. അടുത്തിടെ 70,000 രൂപ അമ്മ വാങ്ങിയതായും പറഞ്ഞു. സംഭവ ദിവസം മദ്യം വാങ്ങി വീട്ടില്‍ എത്തിയതു മുതല്‍ നിതിനും അമ്മയും തമ്മില്‍ ബഹളമായി. വാങ്ങിയ ഭക്ഷണത്തെച്ചൊല്ലിയും തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button