Latest NewsNewsIndiaCrime

യുപിയിൽ 22 -കാരനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു

ലഖ്‌നൗ : ഉത്തര്‍പ്രദേശിൽ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. പ്രതാപ്ഘട്ടില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. അംബികപ്രസാദ് പട്ടേല്‍ എന്ന 22 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. രാത്രി യുവാവിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു കൂട്ടം ആള്‍ക്കാര്‍ അംബികപ്രസാദിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തുകയായിരുന്നു.

മരിച്ച അംബിക പ്രസാദ് പട്ടേൽ കഴിഞ്ഞ ഒരു വർഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നിരുന്നാലും, പെണ്‍കുട്ടിയുടെ കുടുംബം ഇതിനെതിരായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് യുവാവിന് പൊലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ചെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല ഇതിനിടെ യുവാവിന്റെയും പെണ്‍കുട്ടിയുടെയും ചില സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയും കുടുംബവും പോലീസില്‍ പരാതി നല്‍കി. കേസില്‍ അറസ്റ്റിലായ യുവാവ് ജയിലിലുമായി. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ഒന്നിന് പരോള്‍ ലഭിച്ച് പുറത്തിറങ്ങി. ഇതിനുപിന്നാലെയാണ് അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയത്.

സംഭവമറിഞ്ഞ് ഗ്രാമത്തിലെത്തിയ പോലീസ് സംഘത്തിന് നേരേയും ആക്രമണമുണ്ടായി. രണ്ട് പോലീസ് വാഹനങ്ങളും ബൈക്കും അക്രമികള്‍ അഗ്നിക്കിരയാക്കി. അതേസമയം, യുവാവിന്റെ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button