KeralaNattuvarthaLatest NewsNewsCrime

കഞ്ചാവ് വിൽപ്പനയെ എതിർത്ത സ്ത്രീയെയടക്കം 5 പേരെ പട്ടാപ്പകൽ വെട്ടി വീഴ്ത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ

സ്ത്രീകളെയും കുട്ടികളെയും കൈയേറ്റം ചെയ്തും വീട്ടിലെ വസ്തുക്കള്‍ അടിച്ചു തകര്‍ത്തതിനുശേഷവുമാണ് സംഘം തിരികെ പോയത്

തിരുവനന്തപുരം; പട്ടാപ്പകൽ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, നാലാം പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടില്‍ മഞ്ചേഷി (23) നെയാണ് വെഞ്ഞാറമൂട് സി .ഐ വിജയരാഘവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്, ഇയാള്‍ ഇവിടെ നടന്ന രണ്ടു കൊലപാതക ശ്രമകേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം വെഞ്ഞാറമൂട് മാരിയം വെട്ടു വിളയിലാണ് കഞ്ചാവ് മാഫിയ കഴിഞ്ഞ ശനിയാഴ്ച അഴിഞ്ഞാടിയത്, ഇവരുടെ ആക്രമണത്തില്‍ വെട്ടുവിള വീട്ടില്‍ ലീല (44), വെട്ടുവിള വീട്ടില്‍ മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടില്‍ ശരത്ചന്ദ്രന്‍ (35), മാരിയത്തു വീട്ടില്‍ സുനില്‍ (38), മാരിയത് വീട്ടില്‍ സുരേഷ് (35) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു, വെഞ്ഞാറമൂട് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നല്‍കുന്ന വെട്ടുവിള ഷൈന്‍, വിഷ്ണു, ഷാരു, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി, കഞ്ചാവ് വില്പന എതിര്‍ത്തവരെയാണ് ആക്രമിച്ചത്, കഞ്ചാവ് വില്പന എതിര്‍ത്തു സംസാരിച്ച ലീലയെ കുളിക്കടവില്‍ പിന്നാലെ എത്തിയ സംഘം വെട്ടി വീഴ്ത്തി, തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു സംഘം കടന്നു കളയുകയായിരുന്നു.

എന്നാൽ വൈകുന്നേരത്തോടെ മടങ്ങിയെത്തിയ അക്രമി സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു, മങ്ങാട്ട് മൂലയില്‍ നിന്നുമെത്തിയ ഇരുപതോളം പേരും ചേര്‍ന്നാണ് രാത്രിയില്‍ ആക്രമണം നടത്തിയതെന്നാണ് വെഞ്ഞാറമൂട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്, രാത്രിയില്‍ നടന്ന ആക്രമണത്തിലാണ് നാല് പേര്‍ക്ക് വെട്ടേറ്റത്, സ്ത്രീകളെയും കുട്ടികളെയും കൈയേറ്റം ചെയ്തും വീട്ടിലെ വസ്തുക്കള്‍ അടിച്ചു തകര്‍ത്തതിനുശേഷവുമാണ് സംഘം തിരികെ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button