KeralaLatest NewsNews

പേരക്കുട്ടിയേയും കൊണ്ട് നിതിനും ആതിരയും വീടിന്റെ പടികടന്നെത്തുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു: നൊമ്പരത്തോടെ ഒരു നാട്

കോഴിക്കോട്: 8 മാസം മുൻപ് വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ മകന്റെ ചേതനയറ്റ ശരീരം കാണേണ്ടിവരുമെന്ന് നിതിന്റെ അച്ഛനും അമ്മയും കരുതിയിരുന്നില്ല. കോവിഡ് പ്രതിസന്ധി വർധിക്കുമ്പോഴും പേരക്കുട്ടിയേയും കൊണ്ട് നിതിനും ആതിരയും വീടിന്റെ പടികടന്നെത്തുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലായിരുന്ന ആതിരയെ കാണിച്ച ശേഷമാണ് മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചത്. ചുറ്റും വടം കെട്ടി തിരിച്ചശേഷം അതിനപ്പുറത്തു നിന്നാണ് അച്ഛനും അമ്മയും സഹോദരി ആരതിയും മറ്റു ബന്ധുക്കളും നിതിന്റെ ഭൗതികശരീരം കണ്ടത്.

Read also: സൗദി അറേബ്യയിൽ ന്യൂമോണിയ ബാധിച്ച് മലയാളി മരിച്ചു

നാട്ടിലും വിദേശത്തും സാമൂഹിക, ജീവകാരുണ്യ ്രപവർത്തനങ്ങളിൽ സജീവമായിരുന്ന തങ്ങളുടെ പ്രിയ നിതിനെ അവസാനമായി ഒരു നോക്ക് കാണാനാകാത്തതിന്റെ വിഷമത്തിലാണ് അടുത്ത സുഹൃത്തുക്കളും നാട്ടുകാരും. ബ്ലഡ് ഡോണേഴ്സ് കേരളയുടെ സജീവപ്രവർത്തകനായിരുന്നു നിതിൻ. 2017 സെപ്റ്റംബറിലാണ് പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ ആതിരയെ വിവാഹം കഴിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button