Latest NewsNewsIndia

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവാക്കള്‍ കാമുകിമാരെ കാണാന്‍ മുങ്ങി : തിരികെ വന്നത് എട്ടു ലിറ്റര്‍ വാറ്റും കഞ്ചാവുമായി

ഇംഫാല്‍ • മണിപ്പൂരിലെ ടമെങ്‌ലോങിൽ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവാക്കള്‍ കാമുകിമാരെ കാണാനായി മുങ്ങി. എന്നാല്‍ ഇവര്‍ തിരികെയെത്തിയത് മദ്യവും സിഗരറ്റും ഗഞ്ചയുമായി.

ക്വാറന്റൈനില്‍ കേന്ദ്രത്തിലെ മറ്റ് തടവുകാർക്ക് ഇരുവരും മദ്യം, സിഗരറ്റ്, ഗഞ്ച എന്നിവ വില്‍ക്കുകയും ചെയ്തു. ഇവര്‍ മദ്യവും കഞ്ചാവും വിതരണം ചെയ്യുന്നത് ക്വാറൻറൈൻ ഫെസിലിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പിടികൂടിയതിനു ശേഷമാണ് അവർ രക്ഷപ്പെട്ടതിന്റെയും തിരിച്ചുവരവിന്റെയും കഥ അറിയുന്നത്.

രണ്ട് യുവാക്കളുടെ രക്ഷപ്പെടലിനെക്കുറിച്ചുള്ള കഥ ടമെങ്‌ലോംഗ് ഡെപ്യൂട്ടി കമ്മീഷണർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതേസമയം, സംഭവ തീയതി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

മടങ്ങിയെത്തിയവരെയും അവരെ പിന്തുണയ്ക്കുന്ന പ്രാദേശിക ഗുണ്ടകളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കും ജില്ലയിലെ തന്റെ പോലീസ് സംഘത്തിനും വ്യക്തതയില്ലെന്ന്  പറഞ്ഞുകൊണ്ട് ടമെങ്‌ലോംഗ് ഡെപ്യൂട്ടി കമ്മീഷണർ ആംസ്ട്രോംഗ് തന്റെ നിസ്സഹായത ഫേസ്ബുക്കില്‍ പങ്കുവച്ചു.

മടങ്ങിയെത്തിയ 2 പേർ അവരുടെ കാമുകിമാരെ കാണാനായി രക്ഷപ്പെട്ടു. വീട്ടിൽ നിന്ന് ബൈക്ക് എടുത്ത് മടങ്ങിയെത്തി. ക്വാറന്റൈനില്‍ കഴിയുന്ന മറ്റുചിലരുടെ ആവശ്യപ്രകാരം 8 ലിറ്റർ പ്രാദേശിക നിർമ്മിത മദ്യം, നാല് പായ്ക്കറ്റ് കഞ്ചാവ്, സിഗരറ്റ് എന്നിവ അവര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു.. വിതരണം ചെയ്യുമ്പോള്‍ പിടിക്കപ്പെട്ടു… ആംസ്ട്രോങ്ങിന്റെ പോസ്റ്റ് പറയുന്നു.

‘… ഞങ്ങൾ അവരെ എങ്ങനെ ശിക്ഷിക്കും… ജയിലുകൾ അടച്ചിരിക്കുന്നതിനാൽ അവരെ ശിക്ഷിക്കാനുള്ള വഴികള്‍ ഞങ്ങള്‍ തേടുകയാണ്.. മനുഷ്യാവകാശ ലംഘനത്തെ ഭയന്ന് ആരും അവരെ തല്ലാൻ ആഗ്രഹിക്കുന്നില്ല… ഞങ്ങൾ പിഴ ചുമത്തിയാലും അവര്‍ക്ക് അത് എളുപ്പത്തില്‍ നല്‍കാം.. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ക്വാറന്റൈന്‍ കേന്ദ്രത്തെ സഹായിക്കാൻ ഗ്രാമവാസികളും പള്ളിയും സന്നദ്ധപ്രവർത്തകരും എല്ലാവരും മുന്നോട്ട് വരുമ്പോൾ, ഈ ‘കറുത്ത ആടുകൾ’ എല്ലാവരേയും നിരാശരാക്കിയെന്നും ക്വാറന്റൈന്‍ കേന്ദ്രത്തിലുള്ള എല്ലാവര്‍ക്കും ചീത്തപ്പേരുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 11 വരെ മണിപ്പൂരിൽ 366 കോവിഡ് -19 പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button