Latest NewsNewsIndia

ഇന്ത്യയുടെ തിരിച്ചടി ഉടൻ? ഇന്ത്യ -ചൈന അതിർത്തിയിലെ സംഘർഷ വിഷയത്തിൽ ഇന്ന് വീണ്ടും സൈനികതല ചര്‍ച്ച

ന്യൂഡൽഹി: ഇന്ത്യ -ചൈന അതിർത്തിയിലെ സംഘർഷ വിഷയത്തിൽ ഇന്ന് വീണ്ടും സൈനികതല ചര്‍ച്ച തുടരും. ഇന്നലത്തെ ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതിനെത്തുടര്‍ന്നാണ് ഇന്ന് മേജർ ജനറൽമാർ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. അതിനിടെ പത്ത് ഇന്ത്യൻ സൈനികരെ ചൈന തടഞ്ഞ് വച്ചിരുന്നതായും സമ്മർദ്ദഫലമായി വിട്ടയച്ചെന്നും ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ വാർത്ത സൈന്യം സ്ഥിരീകരിച്ചിട്ടില്ല. അതോടൊപ്പം ചൈന അതിർത്തിയിൽ ബുൾഡോസറുകൾ എത്തിച്ച് നിർമ്മാണ പ്രവർത്തനം തുടരുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്.

അതേസമയം, അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ, നിതീഷ് കുമാർ, സീതാറാം യെച്ചൂരി, എംകെ സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി, ഡി.രാജ തുടങ്ങിയവർ പങ്കെടുക്കും. തിങ്കളാഴ്ചത്തെ സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കും. പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളും വിശദീകരിക്കും. നയ തന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചർച്ച തുടരും.

ALSO READ: വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെ വീണ്ടും ഓർമ്മിപ്പിച്ച് ഇന്ന് ഒരു വായനാ ദിനം കൂടി

അതേസമയം, രാഷ്ട്രീയം മാറ്റി വച്ച് രാഷ്ട്രത്തോടൊപ്പം നിൽക്കണമെന്ന് ഇന്ത്യാ ചൈനാ സംഘർഷ വിഷയത്തിൽ ട്വീറ്റ് ചെയ്തതിനു തൊട്ടു പിന്നാലെ മുതിർന്ന കോണ്ഗ്രസ്സ് നേതാവും പാർട്ടി വാക്താവുമായ സഞ്ജയ് ഝായെ സോണിയ ഗാന്ധി പാർട്ടി സ്ഥാനത്ത് നിന്ന് നീക്കി. അഭിഷേക് ദത്തിനേയും സാധന ഭാരതിയെയും പുതിയ ദേശീയ മാധ്യമ പാനലിസ്റ്റുകളായി കോൺഗ്രസ് അധ്യക്ഷ നിയമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button