KeralaLatest NewsNews

വട്ടിയൂർക്കാവിൽ രണ്ടു കുട്ടികളെ കാണാതായ സംഭവം: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍നിന്ന് രണ്ടു കുട്ടികളെ കാണാതായ സംഭവത്തില്‍ യുവാവിനെ അറസ്റ്റു ചെയ്തു. ജോയി (32)യാണ് വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 16 വയസ്സുകാരനെയും 18 വയസ്സുള്ള സഹോദരിയെയുമാണ് ശനിയാഴ്ച വീട്ടില്‍നിന്നു കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പ്രതിയായ ജോയിയെക്കുറിച്ച് പരാതിയില്‍ പറഞ്ഞിരുന്നു. തുടർന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഞായറാഴ്ച വൈകീട്ട് വലിയതുറയിലെ സ്റ്റേഹോമില്‍ നിന്നുമാണ് കുട്ടികളെയും ജോയിയെയും പോലീസ് കണ്ടെത്തിയത്.ജോയി വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയോടൊപ്പം അനിയനെയും കൂട്ടി കടന്നുകളയുകയായിരുന്നു. കുട്ടികളെ മാതാപിതാക്കളോടൊപ്പം പോലീസ് വിട്ടയച്ചു.

പ്രതിയെ റിമാന്‍ഡു ചെയ്തു. തുടര്‍ന്ന് ഇയാളെ വര്‍ക്കലയിലെ കോവിഡ്-19 നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റി. പൈപ്പ് പണിക്കാരനായ ജോയി വിവാഹവാഗ്ദാനം നല്‍കി നിരവധി പെണ്‍കുട്ടികളെ ചതിച്ചതായും നിയമപരമായും അല്ലാതെയും ധാരളം വിവാഹങ്ങള്‍ ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button