KeralaLatest NewsNews

കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന യുവാവ് വിവാഹത്തിന്റെ രണ്ടാം നാള്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 90 ലേറെപ്പേര്‍ കോവിഡ് പോസിറ്റീവ്

പട്ന • ബീഹാറിലെ പലിഗഞ്ച് ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത 90 ഓളം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഗുരുഗ്രാമിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന 30 കാരനായ വരന്‍ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മെയ് 12 ന് വരൻ തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി, ജൂൺ 8 ന് വിവാഹ ചടങ്ങുകൾ ആരംഭിച്ചു. എന്നാല്‍, അടുത്ത ദിവസം മുതൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാൻ തുടങ്ങി. പ്രാഥമിക റിപ്പോർട്ടുകൾ വരൻ കോവിഡ് അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയും ചികിത്സയിലായിരുന്നുവെന്നും സൂചിപ്പിക്കുന്നു.

മരണമടഞ്ഞ വരന്റെ മൃതദേഹം കുടുംബം സംസ്കരിച്ചതിനാല്‍ കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ ശേഖരിക്കുന്നതില്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടു.

രോഗലക്ഷണമുണ്ടായിട്ടും കുടുംബം വിവാഹവുമായി മുന്നോട്ട് പോകുകയായിരുന്നു. അദ്ദേഹത്തിന്റെ നില വഷളായപ്പോൾ കുടുംബം എയിംസ് പട്നയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നുവെന്ന് പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് കുമാർ രവി പറഞ്ഞു.

വരന്റെ ബന്ധുക്കളുടെയും അയൽവാസികളുടെയും സാമ്പിൾ ശേഖരിച്ചതായും 15 പേർ കൊറോണ വൈറസ് ബാധമൂലം കഷ്ടപ്പെടുന്നതായി കണ്ടെത്തിയതായും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ട്രേസിംഗില്‍ വിവാഹത്തിൽ പങ്കെടുത്ത 80 പേർ കൂടി കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി രവി പറഞ്ഞു.

50 പേർക്ക് മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ എന്നതിനാൽ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും പ്രാദേശിക ഭരണകൂടം മനസ്സിലാക്കിയിട്ടുണ്ട്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം ബീഹാറിൽ നിലവില്‍ 2,200 ഓളം കൊറോണ വൈറസ് കേസുകളുണ്ട്. 7,300 ൽ അധികം പേര്‍ക്ക് രോഗം ഭേദമാകുകയോ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയോ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button