ലോകത്തെ തന്നെ പിടിച്ചു കുലുക്കി കോവിഡ് മഹാമാരി താണ്ഡവമാടുമ്പോൾ ആണ് ഇന്ത്യ ചൈന അതിർത്തി സംഘർഷം ഉണ്ടായത്. ലോക രാഷ്ട്രങ്ങൾ എല്ലാം ഇന്ത്യക്കൊപ്പമാണ് നിലകൊണ്ടത്. എന്നാൽ വ്യത്യസ്ത അഭിപ്രായമാണ് പാക്കിസ്ഥാൻ മാധ്യമം വിലയിരുത്തുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ഭീമനായ ചൈനയെ ഒതുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ തന്ത്രപൂർവ്വമായ നാടകമായിരുന്നു ലഡാക്കിൽ കണ്ടത് എന്നാണ് പാക് ദിനപത്രമായ ഡോണിന്റെ വീക്ഷണം.
ചൈനീസ് ഭരണകൂടം കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലഘട്ടമാണിത്. കോവിഡ് -19 മൂടിവയ്ക്കലിനെക്കുറിച്ച് യുഎസ്, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ മുന്നോട്ടുവച്ച ആരോപണങ്ങൾ, ചൈനയിലെ പ്രധാന ഭൂമികളിൽ ഒന്നായ ഹോങ്കോംങ്ങിൽ ജനാധിപത്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ജനതയുടെ പ്രതിഷേധങ്ങൾ.
പ്രധാന മൊബൈൽ ബ്രാൻഡ് ആയ വാവേയുടെ മേലുണ്ടായ അന്താരാഷ്ട്ര ഉപരോധത്തിനുശേഷം ചൈനീസ് കമ്പനികളുടെ ഭാവി. യൂറോപ്യൻ, ദക്ഷിണ കൊറിയൻ, ജാപ്പനീസ് സാങ്കേതിക മേഖലകളെ സംബന്ധിച്ചിടത്തോളം വാവെയുടെ പതനം തികച്ചും ആനന്ദദായകമാണ്, കാരണം ഇത് ആഗോള സാങ്കേതിക വിപണിയിൽ ദീർഘകാലമായി അവർ ആഗ്രഹിച്ചിരുന്ന ഒരു വിഷയമായിരുന്നു.ചൈന ഇപ്പോൾ നിൽക്കുന്ന സങ്കീർണ്ണ ഘട്ടത്തിൽ അവർക്കുണ്ടായിട്ടുള്ള പരിമിതികളെ ഉപയോഗപ്പെടുത്തിയാണ് മോദി കെണികൾ ഒരുക്കിയത്.
ചൈനയെ ഒതുക്കിക്കൊണ്ട് ഒരു അന്താരാഷ്ട്ര ഭീമനായ ഇന്ത്യയുടെ ആവിർഭാവത്തിന് തുടക്കം കുറിക്കുവാൻ മോദി കരുക്കൾ നീക്കി. ഇന്ത്യയ്ക്ക് പാരമ്പര്യമായി തന്നെ ലോകരാഷ്ട്രങ്ങൾക്കിടയിലുള്ള സമ്മതിയെയും മോദി അതിനു വേണ്ടി വിനിയോഗിച്ചു. ഇന്ത്യയെ സംബന്ധിച്ച് ഈ സംഘട്ടനത്തിന്റെ പാരമ്യം ശോഭയുള്ളതും ശാശ്വതവുമായ ഒരു പരിഹാരത്തിന് കാരണമാകും. ഇത് ഇന്ത്യക്ക് ഒരു ആഗോള ഭീമനെതിരെ നിൽക്കാൻ മാത്രമല്ല, സങ്കീർണ്ണമായ ജനാധിപത്യ സംഘട്ടനങ്ങൾ ന്യായമായ രീതിയിൽ പരിഹരിക്കാനും കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കും.
നിലവിലെ ഇന്ത്യൻ ഭരണകൂടത്തിനൊപ്പം ഈ സംഘട്ടനത്തിൽ വിഷയത്തെ ഉറ്റുനോക്കുന്ന വിവിധ രാജ്യങ്ങളുമുണ്ട്. ഒന്നാമതായി, ലോകത്തിലെ അതിവേഗം വളരുന്ന ചില സമ്പദ്‌വ്യവസ്ഥകളായ വിയറ്റ്നാമിനും കംബോഡിയയ്ക്കും ചൈനയ്‌ക്കെതിരെ വിശ്വസനീയമായ പ്രതിരോധ പങ്കാളിയുടെ ആവശ്യമുണ്ട്. ഇവർ ഇന്ത്യയെ ഭാവി സഖ്യകക്ഷിയാക്കുന്നു. ദക്ഷിണ കൊറിയയും ജപ്പാനും ചേർന്ന് ചൈനയെ നേരിടാൻ ഒരു ഏഷ്യൻ ശക്തിയെ തേടിക്കൊണ്ടിരിക്കുന്നു.മോദി തന്റെ രാജ്യത്തിന് കൈമാറാൻ ആഗ്രഹിക്കുന്ന മഹത്തായ സമ്മാനം യുഎൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗത്വമാണ്.
ഇത്തരമൊരു സ്ഥാനത്ത് രാജ്യത്തെ എത്തിക്കുക എന്നത്, അദ്ദേഹത്തിന്റെ കടുത്ത എതിരാളിയായ പണ്ഡിറ്റ് നെഹ്രുവിന് സ്വപ്നം കാണാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. നെഹ്‌റു കുടുംബത്തിലെ ആരെക്കൊണ്ടും സാധിക്കുന്ന ഒന്നുമല്ല ഈ നേട്ടം. ഇന്ത്യയ്ക്ക് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം ലഭിക്കുന്നത്, ഇസ്രയേൽ ഉൾപ്പെടെയുള്ള പുതുതായി വന്ന സഖ്യകക്ഷികൾക്ക് സന്തോഷം നൽകുകയും ചെയ്യും. ഇത് ഇന്ത്യൻ പ്രധാനമന്ത്രി ഒരുക്കിയ കെണിയാണ്. ചൈന ഇതിനെതിരെ എങ്ങിനെ പ്രതികരിക്കുമെന്നാണ് സഖ്യകക്ഷികൾ അടക്കം ഉറ്റുനോക്കുന്നതും.
Post Your Comments