COVID 19KeralaLatest NewsIndia

കോവിഡ് മരണങ്ങള്‍ ഭൂരിഭാഗവും ഈ കാരണത്തെ തുടര്‍ന്ന്, ഡെത്ത് ഓഡിറ്റ് റിപ്പോർട്ട് ഞെട്ടിക്കുന്നത്

കോവിഡ് പോസിറ്റിവാകുന്ന രോഗികളിൽ നെഗറ്റിവാകുന്നതിന് മുമ്പോ അതിന് ശേഷമോ ഹൃദയാഘാതമുണ്ടാകുന്നതായും തുടർന്ന് മരണം സംഭവിക്കുന്നതായും കണ്ടെത്തി

കൊച്ചി: കോവിഡ് ഗുരുതരമായവരില്‍ പല ലക്ഷണങ്ങളുണ്ടെങ്കിലും ശ്വാസതടസ്സവും വിട്ടൊഴിയാതെയുള്ള ക്ഷീണവും മരണത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ജൂണ്‍വരെ റിപ്പോര്‍ട്ട് ചെയ്ത 22 മരണങ്ങള്‍ വിശകലനം ചെയ്ത് ആരോഗ്യവകുപ്പ് തയാറാക്കിയ ഡെത്ത് ഓഡിറ്റ്’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ ശ്വാസകോശ രോഗമുള്ളവരെ കണ്ടെത്താൻ മൊബൈൽ യൂനിറ്റുകൾ ഉൾപ്പെടെ സജ്ജമാക്കണമെന്നും ആൻറിബോഡി, ആൻറിജൻ പരിശോധനകൾക്കും സ്രവം ശേഖരിക്കാനും സൗകര്യം വേണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

മരിച്ച 95 ശതമാനം പേർക്കും ശ്വാസതടസ്സവും വിട്ടൊഴിയാതെയുള്ള ക്ഷീണവുമായിരുന്നു . ഈ ലക്ഷണങ്ങൾ കാണിക്കുന്നവരിൽ പ്രത്യേക ശ്രദ്ധവേണമെന്നും ആരോഗ്യ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ നിർദേശിക്കുന്നു. കോവിഡ് പോസിറ്റിവാകുന്ന രോഗികളിൽ നെഗറ്റിവാകുന്നതിന് മുമ്പോ അതിന് ശേഷമോ ഹൃദയാഘാതമുണ്ടാകുന്നതായും തുടർന്ന് മരണം സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ആൻറിപ്ലേറ്റ‌്‌ലെറ്റ് മരുന്നുകൾ നൽകുന്നതും പരിഗണനയിലാണ്.

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി : യുവാവ്‌ അറസ്‌റ്റില്‍

ഇക്കാലയളവിൽ മരിച്ചവരിൽ 74 ശതമാനം പേർക്കാണ് പനിയുണ്ടായിരുന്നത് (അതായത് 14 പേർക്ക്). 47 ശതമാനം പേരിൽ (ഒമ്പത് പേരിൽ) ചുമയും 16 ശതമാനം പേരിൽ (മൂന്ന്) വയറിളക്കവും കാണപ്പെട്ടു. .ജലദോഷപ്പനിയുള്ളവർ തുടക്കത്തിൽ ചികിത്സ തേടണം. ആരോഗ്യവകുപ്പിന്റെ നിരീക്ഷണ വലയത്തിൽ ഇവർ ഉണ്ടാകണമെന്നും നിർദേശിക്കുന്നു. മരണനിരക്ക് കുറക്കുന്നതിനുള്ള ശിപാർശകളും റിപ്പോർട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button