COVID 19KeralaNews

തിരുവനന്തപുരത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ നേരിയ ഇളവ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ലോക്ക് ഡൗണില്‍ ഇന്ന് മുതല്‍ ഇളവ്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ 12 വരെയും, വൈകീട്ട് 4 മുതല്‍ ആറ് വരെയും തുറക്കാം. കൊവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്‌സി സര്‍വീസ് നടത്താം.

പച്ചക്കറി, പലചരക്ക് കടകള്‍ക്കും പാല്‍ ബൂത്തുകള്‍ക്കാണ് തുറക്കാന്‍ അനുമതിയുള്ളത്. ബേക്കറികള്‍ക്കും തുറക്കാം. ഒരു മണി മുതല്‍ മൂന്ന് വരെ സ്റ്റോക്ക് നിറയ്ക്കാനുള്ള സമയമാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിങ്ങാവൂ. നഗരപരിധിയില്‍ രാത്രി 7 മുതല്‍ അഞ്ച് വരെയുള്ള കര്‍ഫ്യൂ തുടരും. ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ രാത്രി 9 മുതല്‍ 5 വരെ കര്‍ഫ്യൂ ആയിരിക്കും. പകുതി ജീവനക്കാരുമായി ബാങ്കുകള്‍ക്കും അത്യാവശ്യം ജീവനക്കാരുമായി ഐടി സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനും അനുമതിയുണ്ട്. ജനകീയ ഹോട്ടലുകള്‍ വഴിയല്ലാതെ ഭക്ഷണവിതരണത്തിന് അനുമതിയില്ല.

നഗരപരിധിയില്‍ ഇനിയൊരു അറിയിപ്പുണ്ടാകും വരെ പൊതുപരീക്ഷ പാടില്ല സെക്രട്ടറിയേറ്റില്‍ മന്ത്രിമാരുടെയും സ്പീക്കറുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. ആഭ്യന്തര, ആരോഗ്യ, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോര്‍ക്ക വകുപ്പുകളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. മറ്റ് വകുപ്പുകളില്‍ 30% ജീവനക്കാരേ പാടൂള്ളൂ. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ഇവിടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ 2 വരെ തുറക്കാന്‍ അനുമതിയുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button