Latest NewsNewsIndia

ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറുന്നില്ല… ചൈനയ്ക്ക് എതിരെ തന്ത്രപരമായ തയ്യാറെടുപ്പുകള്‍ നടത്തി കേന്ദ്രവും സൈന്യവും

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ചൈന. ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങിയില്ല. ഡെസ്പാംഗ്, ഗോഗ്ര, പാംഗോങ്ങിനോടു ചേര്‍ന്ന ഫിംഗേഴ്‌സ് മേഖല എന്നിവിടങ്ങളില്‍ ഇപ്പോഴും സേനാവിന്യാസമുണ്ട്. 40,000ത്തോളം വരുന്ന സൈനികരാണ് ചൈനയ്ക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്നത്.

read also : ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ചൈനീസ് കൊവിഡ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു : പുറത്തിറങ്ങുന്ന കൊറോണാവാക് എങ്ങിനെയാകുമെന്ന് ആശങ്ക

വ്യോമപ്രതിരോധ സംവിധാനങ്ങള്‍, സായുധസേന, പീരങ്കികള്‍ തുടങ്ങിയവ ചൈന മേഖലയില്‍ എത്തിച്ചിട്ടുണ്ടെന്നും ഇവിടെനിന്നു പിന്മാറുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ പറയുന്നു. 40,000 സൈനികരാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളായ ഗല്‍വാന്‍, ഹോട്ട്‌സ്പ്രിംഗ്, ഫിംഗര്‍ 4 എന്നിവിടങ്ങളില്‍ നിന്നാണ് ചൈനീസ് സൈന്യം നിലവില്‍ പിന്മാറിയത്. ഫിംഗര്‍ 5 മുതല്‍ ഫിംഗര്‍ 8 വരെയുള്ള മേഖലയില്‍ ചൈനീസ് സൈനികര്‍ തുടരുകയാണ്. ഫിംഗര്‍ 5 മേഖലയില്‍ നിന്ന് ചൈന പിന്മാറാന്‍ തയാറായിട്ടില്ല. ഇവിടെ നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം ഇന്ത്യന്‍ അതിര്‍ത്തികളില്‍ നിന്നും ചൈന പൂര്‍ണമായും പിന്‍വാങ്ങാത്തതിനെ തുടര്‍ന്ന് തന്ത്രപരമായ ചില തീരുമാനങ്ങള്‍ എടുത്ത് കേന്ദ്രവും സൈന്യവും. ഇതോടെ ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതല്‍ പ്രതിരോധസംവിധാനങ്ങള്‍ ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button