COVID 19NattuvarthaLatest NewsNews

‘കോവിഡിനെ ഭയന്ന് ജീവിക്കാൻ വയ്യ’; നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ആത്മഹ‌ത്യ ചെയ്തു

പാലക്കാട് : കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ എസ്ബിഐയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിത്തു കുമാറി (44)നെയാണ് ആൾ താമസമില്ലാതിരുന്ന ഭാര്യാ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്നു കിലോമീറ്ററോളം അകലെയുള്ള ഭാര്യ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റാരും താമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന വീടാണിത്. കരസേന സിഗ്നൽ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി വിരമിച്ചയാൾ കൂടിയാണ് ജിത്തുകുമാർ.

സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കൊറോണ എന്ന മഹാമാരി ഉറക്കം കളഞ്ഞിട്ട് മാസങ്ങളായെന്നും ചെറിയ കാര്യത്തിന് പോ-ലും ടെൻഷൻ അടിയ്ക്കുന്ന എനിക്ക് ഇനിയും മഹാമാരിയെ ഭയന്ന് ജീവിക്കാൻ വയ്യെന്നും എഴുതിയിട്ടുണ്ട്. ഓരോ കാര്യത്തിനും എത്തുന്നവർ ദേഷ്യത്തോടെയും വെറുപ്പോടെയുമാണ് കാണുന്നത്. മഹാമാരി പിടിപ്പെടുമെന്ന ഭയമുണ്ടെന്നും വലിയ ഒറ്റപ്പെടൽ നേരിടുകയാണെന്നും കുറിപ്പിൽ പറയുന്നു.

പട്ടാമ്പി മാർക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യ വ്യാപാരിക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ 13 വാർഡുകൾ ഹോട്സ്പോട്ടാണ്. ഇവിടെയുള്ള മത്സ്യ വ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് സ്വയം ക്വാറന്റീൻ നിർദേശിച്ചിരുന്നു. തുടർന്നാണ് ഇദ്ദേഹം നിരീക്ഷണത്തിലായത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button