Latest NewsNews

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനു നേരെയുള്ള സംശയം വിട്ടൊഴിയുന്നില്ല … പത്ത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനു നേരെയുള്ള സംശയം വിട്ടൊഴിയുന്നില്ല … പത്ത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു. ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച 10 മണിക്കൂര്‍ നീണ്ട ചോദ്യശരങ്ങളാണ് എം.ശിവശങ്കറിനെ നേരിടേണ്ടി വന്നത്. ചോദ്യംചെയ്യലിന് വിധേയനാകാന്‍ രാവിലെ പത്ത് മണിക്കാണ് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. രാത്രി 8.30 വരെ വരെ ചോദ്യംചെയ്യല്‍ നീണ്ടു.

Read Also : സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് എന്‍ഐഎ ദക്ഷിണ മേഖലാ മേധാവി കെ.ബി വന്ദനയുടെ നേതൃത്വത്തില്‍ : ഭീകരവാദസംഘടനകളും എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് കൃത്യമായി അറിയാവുന്ന ഉദ്യോഗസ്ഥ :സ്വര്‍ണക്കടത്തുകള്‍ക്കു പിന്നില്‍ ഐഎസ് എന്ന ഭീകര സംഘടനയ്ക്ക് പങ്കുണ്ടെന്ന് സൂചന

തിങ്കളാഴ്ച ഒമ്പതര മണിക്കൂര്‍ ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയില്‍ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എന്‍ഐഎ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി പനമ്പള്ളി നഗറില്‍ എന്‍ഐഎ ഓഫിസിന് സമീപമുള്ള ഹോട്ടലിലാണ് ശിവശങ്കര്‍ താമസിച്ചത്.

തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ശിവശങ്കറില്‍ നിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മില്‍ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ചൊവ്വാഴ്ചയും ചോദ്യംചെയ്തതത്

നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി കൂടുതല്‍ ഫോണ്‍ വിളികള്‍ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലില്‍ എന്‍.ഐ.എ. നിരത്തിയതെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button