Latest NewsNewsIndia

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം ; സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖ

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം സ്ഥിരീകരിച്ച് പ്രതിരോധമന്ത്രാലയം. പ്രതിരോധ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ രേഖപ്പെടുത്തിയ ഔദ്യോഗിക രേഖയിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം, കുഗ്രാങ് നാല എന്നിവിടങ്ങളില്‍ മെയ് 17,18 ദിവസങ്ങളില്‍ കടന്നുകയറ്റം ഉണ്ടായതെന്ന് പറയുന്നു. ഓഗസ്റ്റ് 4 ന് ഇത് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അപ്ലോഡുചെയ്തു.

ഇതിന്റെ ഫലമായി സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി ഇരുവിഭാഗത്തിലെയും സായുധ സേനകള്‍ തമ്മില്‍ ആശയവിനിമയം നടത്തി. കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ ഫ്‌ലാഗ് മീറ്റിംഗ് ജൂണ്‍ 6 ന് നടന്നു. എന്നാല്‍, ജൂണ്‍ 15 ന് ഇരുപക്ഷവും തമ്മില്‍ അക്രമമുണ്ടായി. തുടര്‍ന്നുള്ള സൈനിക ചര്‍ച്ചകള്‍ ജൂണ്‍ 22 ന് നടന്നതായി വ്യക്തമാക്കുന്നു. സൈനിക, നയതന്ത്ര തലത്തില്‍ ഇടപഴകലും സംഭാഷണവും പരസ്പര സ്വീകാര്യമായ സമവായത്തിലെത്തുന്നത് തുടരുകയാണെങ്കിലും, ഇപ്പോഴത്തെ നിലപാട് നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ജൂണ്‍ മാസത്തെ മാത്രം സൂചിപ്പിക്കുന്ന രേഖയില്‍ പറയുന്നു.

അതേസമയം, ഗാല്‍വാന്‍ താഴ്വരയിലെ സ്ഥിതിയെക്കുറിച്ച് രേഖയില്‍ പരാമര്‍ശിക്കുന്നില്ല. കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍മാറണമെന്ന ആവശ്യം ഇന്ത്യ വീണ്ടും മുന്നോട്ടു വയ്ക്കും. അതേസമയം പ്രധാനമന്ത്രി നുണ പറഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button