Latest NewsNewsIndia

രണ്ട് പെണ്‍മക്കളുണ്ട് മൂന്നാമതൊരു പെണ്‍കുട്ടിയെ ആവശ്യമില്ല ; രണ്ട് മാസം പ്രായമുള്ള കുട്ടിയെ അച്ഛന്‍ 40,000 രൂപയ്ക്ക് വിറ്റു, കുഞ്ഞിനെ ഒന്നിലധികം പേര്‍ക്ക് കൈ മാറി

രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടത്തിക്കൊണ്ടുപോയതായും ഒന്നിലധികം തവണ കൈ മാറിയതായും ദില്ലി കമ്മീഷന്‍ ഫോര്‍ വുമണ്‍ (ഡിസിഡബ്ല്യു) അറിയിച്ചു. ശിശുവിനെ 40,000 രൂപയ്ക്ക് അച്ഛന്‍ കടത്തുകാര്‍ക്ക് വിറ്റതായി ബുധനാഴ്ച മഹില പഞ്ചായത്തില്‍ നിന്ന് വിവരം ലഭിച്ചതായി ഡിസിഡബ്ല്യു അറിയിച്ചു. ദില്ലി പൊലീസിന്റെ സഹായത്തോടെ കമ്മീഷന്‍ ബുധനാഴ്ച രാത്രി നിരവധി സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയ ശേഷമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.

രണ്ടര മാസം പ്രായമുള്ള പെണ്‍കുട്ടിയെ സ്വന്തം പിതാവ് 40,000 രൂപയ്ക്ക് കടത്തിയതായി ബുധനാഴ്ച രാത്രി കമ്മീഷന് മഹിളാ പഞ്ചായത്തില്‍ നിന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് ശിശുവിന്റെ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ തനിക്ക് ഇതിനകം രണ്ട് പെണ്‍മക്കളുണ്ടെന്നും മൂന്നാമത്തെ പെണ്‍കുഞ്ഞിനെ ആവശ്യമില്ലെന്നും സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെ, കുഞ്ഞിന്റെ പിതാവ് മദിപൂരിലെ ഒരു സ്ഥലം വെളിപ്പെടുത്തി. ഡിസിഡബ്ല്യു സംഘവും ദില്ലി പൊലീസും പിതാവും കുഞ്ഞിനെ കൈമാറിയ സ്ഥലത്ത് എത്തി, അവിടെ നിന്നും കുഞ്ഞിമെ വാങ്ങിയ സ്ത്രീയെ കണ്ടു പിടിച്ചു. എന്നാല്‍ അവര്‍ ശാകുര്‍പൂരിലെ മറ്റൊരു സ്ത്രീക്ക് കുഞ്ഞിനെ വിറ്റതായി പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് സംഘം ശാകുര്‍പൂരിലെത്തി. ചാവ്രി ബസാറിലെ സഹോദരിക്ക് കുഞ്ഞിനെ നല്‍കിയതായി അവിടത്തെ യുവതി പറഞ്ഞു. സംഘം ചൗരി ബസാറിലെത്തി, അവിടെ മറ്റൊരു സ്ത്രീ ത്രിലോക്പുരിയിലെ തന്റെ പരിചയക്കാരന് കുഞ്ഞിനെ കൈമാറിയതായി ഞങ്ങളെ അറിയിച്ചു. ഒടുവില്‍, കുഞ്ഞിനെ ഹൗസ് ഖാസിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ രക്ഷപ്പെടുത്തി, ”ഡിസിഡബ്ല്യു പറഞ്ഞു.

ഇക്കാര്യത്തില്‍ എഫ്ഐആര്‍ ബുരാരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ”കുട്ടിയെ കടത്തിയതിന് ശിശുവിന്റെ പിതാവ് അറസ്റ്റിലായി. അദ്ദേഹത്തിന് രണ്ട് പെണ്‍മക്കളുണ്ടായിരുന്നു, ഇരുവരും വൈകല്യമുള്ളവരാണ്. കുടുംബം ദാരിദ്ര്യത്തിലാണ് കഴിയുന്നത്. അയാള്‍ കുട്ടിയെ 40,000 രൂപയ്ക്ക് നല്‍കി, ഒടുവില്‍ ശിശുവിനെ ഒരു പുരുഷന് 80,000 രൂപയ്ക്ക് മറ്റൊരാള്‍ക്ക് നല്‍കി. പോലീസ് ഒന്നിലധികം റെയ്ഡുകള്‍ നടത്തി കുട്ടിയെ ഹൗസ് ഖാസി പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button