Latest NewsNewsIndia

6 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗം വികൃതമാക്കി വയലില്‍ വലിച്ചെറിഞ്ഞ സംഭവം ; പ്രതി പിടിയില്‍

ഉത്തര്‍പ്രദേശ് : പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഒരാളെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഒരാഴ്ചയിലേറെയായി. പ്രതിയെ പിടികൂടിയ സംസ്ഥാന പോലീസ് സംഘം കൂടുതല്‍ വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഗസ്റ്റ് 6 വ്യാഴാഴ്ച വൈകുന്നേരം ഹാപ്പൂരിലെ ഗര്‍മുഖ്‌തേശ്വര്‍ കൊത്വാരി പ്രദേശത്ത് വീടിനു പുറത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ ബൈക്ക് ഓടിച്ചയാള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു, സ്വകാര്യ ഭാഗങ്ങള്‍ വികൃതമാക്കി, ഗ്രാമത്തിനടുത്തുള്ള ഒരു വയലില്‍ തള്ളിയിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

കുഞ്ഞിനെ കാണാനില്ലാതെ പരിഭ്രാന്തരായ ബന്ധുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞിറങ്ങി. കൊത്വാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തട്ടിക്കൊണ്ടുപോയതായി കേസെടുക്കുകയും ചെയ്തു. പൊലീസ് സംഘവും കുഞ്ഞിനെ തിരഞ്ഞിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് ആറുമണി വരെ കുഞ്ഞിനെയും അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീടി അബോധാവസ്ഥയില്‍ വയലില്‍ കിടക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഒടുവില്‍ ബന്ധുക്കളിലൊരാള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. താമസിയാതെ, പ്രകോപിതരായ നൂറുകണക്കിന് ഗ്രാമവാസികള്‍ ഒത്തുകൂടി വയലുകളിലെ പ്രതികളെ തിരയാന്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പെണ്‍കുട്ടിയുടെ കുടുംബവും പൊലീസും ഗുരുതരാവസ്ഥയില്‍ ഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയകള്‍ ആവശ്യമുള്ളതിനാല്‍ പിന്നീട് മീററ്റിലെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരാണ് കുട്ടി ബലാത്സംഗം നേരിട്ടതായും സ്വകാര്യഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായും അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button